ഇന്ത്യ നേരിട്ടിരുന്ന പ്രധാനപ്പെട്ട മൂന്ന് ആഭ്യന്തര സുരക്ഷാ ഭീഷണികളിൽ നിന്നും രാജ്യം ഇപ്പോൾപൂർണ്ണമായും മുക്തമായിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെപിടിച്ചുലച്ചിരുന്ന നക്സലിസം, ജമ്മു കശ്മീരിലെ ഭീകരവാദം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെവിഘടനവാദം എന്നീ മൂന്ന് വലിയ വെല്ലുവിളികളെയും രാജ്യം ഏതാണ്ട് പൂർണ്ണമായിത്തന്നെതുടച്ചുനീക്കിയതായി അദ്ദേഹം പ്രഖ്യാപിച്ചു.
മുൻപ് കമ്മ്യുണിസ്റ്റ് ഭീകരരുടെ ശക്തമായ കോട്ടയായിരുന്ന ഛത്തീസ്ഗഢിലെ ബസ്തർമേഖലയിലുള്ള ജഗ്ദൽപൂരിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നക്സലിസം ഇല്ലാത്തഇന്ത്യ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത് സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും വലിയത്യാഗങ്ങളിലൂടെയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ഓർമ്മിപ്പിച്ചു.
കഴിഞ്ഞ മാർച്ച് മാസത്തിൽ ഇന്ത്യയെ ഔദ്യോഗികമായി കമ്മ്യുണിസ്റ്റ് ഭീകര വിമുക്ത രാജ്യമായിപ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് അമിത് ഷാ ഛത്തീസ്ഗഢിൽ ത്രിദിന സന്ദർശനത്തിനായിഎത്തുന്നത്.
ബസ്തർ മേഖലയിൽ ശാശ്വതമായ സമാധാനവും പുരോഗതിയും ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാനസർക്കാരുകൾ പൂർണ്ണ പ്രതിജ്ഞാബദ്ധതയോടെയാണ് പ്രവർത്തിക്കുന്നത്. വരും വർഷങ്ങളിൽവികസനത്തിൻ്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച ആദിവാസി മേഖലയായി ബസ്തർമാറുമെന്നും അദ്ദേഹം ഉറപ്പുനൽകി. തോക്കുകൾ താഴെവെച്ച് മുഖ്യധാരയിലേക്ക് മടങ്ങിവന്നമൂവായിരത്തോളം മുൻ നക്സലുകളെ ഹൃദയപൂർവ്വം സ്വീകരിക്കാനും അവരെ സമൂഹത്തിൻ്റെഭാഗമാക്കാൻ സഹായിക്കാനും ബസ്തറിലെ ജനങ്ങളോട് അമിത് ഷാ ആഹ്വാനം ചെയ്തു.
മേഖലയിൽ വികസനമെത്തിക്കുന്നതിനൊപ്പം വനവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുംസർക്കാർ മുന്നിലുണ്ടാകും. സുരക്ഷാ സേനയുടെ ശക്തമായ ഇടപെടലുകളും കേന്ദ്ര സർക്കാരിൻ്റെവികസന നയങ്ങളുമാണ് രാജ്യത്തെ ആഭ്യന്തര സുരക്ഷ ശക്തമാക്കാൻ സഹായിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാനായതും കശ്മീരിൽഭീകരവാദത്തിൻ്റെ വേരറുക്കാനായതും വലിയ നേട്ടമായി കേന്ദ്ര സർക്കാർ ഉയർത്തിക്കാട്ടുന്നു. കമ്മ്യുണിസ്റ്റ് ഭീകരരുടെ വിമുക്തമായതോടെ ഛത്തീസ്ഗഢിലെ ആദിവാസി മേഖലകളിലേക്ക്വൻതോതിൽ വികസന പദ്ധതികൾ എത്തിക്കാനാണ് സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നത്.











