പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ദേശീയ ഗീതമായ വന്ദേമാതരം പൂർണമായും ആരംഭിച്ചതിനെതിരെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷഫീർ. ദേശീയ ഗാനത്തെ പോലെ പ്രധാനപ്പെട്ടതാണ് രാജ്യത്തിന് ദേശീയ ഗീതവും എന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരം,ശോഭനവും പ്രൗഢവും എന്നതാണ് വന്ദേമാതരത്തിന്റെ അര്‍ത്ഥവും ഉള്ളടക്കവും, അതില്‍ അപര മത വിദ്വേഷം ഇല്ല എന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ബിആർഎം ഷഫീർ അറിയിച്ചു.
ബിആർഎം ഷഫീർ പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റ്,
ദേശീയ ഗാനത്തെ പോലെ പ്രധാനപ്പെട്ടതാണ് രാജ്യത്തിന് ദേശീയ ഗീതവും 1896 ലെ കൽക്കത്ത സമ്മേളനത്തിൽ ഇത് രവീന്ദ്രനാഥ ടാഗോര്‍ പൂര്‍ണ്ണമായും ആലപിച്ചാണ് സമ്മേളനം തുടങ്ങിയത്…….. 1905 ല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര രാഷ്ട്രീയ മുദ്രാവാക്ക്യം ആയി പാര്‍ട്ടി വന്ദേമാതരം എന്നത് തെരഞ്ഞെടുത്തു ..
വന്ദേമാതരവും ദേശീയഗാനവും ദേശീയ പതാകയും എന്തിന് “ഇൻക്വിലാബ് സിന്ദാബാദ് “എന്നതടക്കം കോൺഗ്രസിന് അവകാശപ്പെട്ടതാണ്. ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരം,ശോഭനവും പ്രൗഢവും എന്നതാണ് അര്‍ത്ഥവും ഉള്ളടക്കവും.. അതില്‍ അപര മത വിദ്വേഷം ഇല്ല.. ആലാപന സൗകര്യാര്‍ത്ഥം ആദ്യ ഖണ്ഡം പാടിയിരുന്നെന്നു മാത്രം.. ഇനിയും പാടും…. കാരണം വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണ്…










