വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ ദേശീയതലസ്ഥാനത്ത് അതിനിർണായക രാഷ്ട്രീയ നീക്കങ്ങൾ. ഇന്ന് വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രിയുടെഅധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ കൗൺസിലിന്റെ (Council of Ministers) അടിയന്തര യോഗംചേരും. ഡൽഹിയിലെ പുതിയ പിഎംഒ സമുച്ചയമായ ‘സേവാ തീർത്ഥി’ലാണ് യോഗംനിശ്ചയിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് കേന്ദ്ര കാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ, സ്റ്റേറ്റ് മന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള മുഴുവൻകേന്ദ്രമന്ത്രിമാരോടും ഡൽഹിയിൽ തന്നെ തുടരാൻ പ്രധാനമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിന്റെ ഒന്നാം വാർഷികം ജൂൺ 10-ന് അടുത്തിരിക്കെ, കേന്ദ്രമന്ത്രിസഭയിൽ വലിയ രീതിയിലുള്ള അഴിച്ചുപണിയും വിപുലീകരണവും നടക്കുമെന്ന അഭ്യൂഹങ്ങൾശക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രകടനത്തിന് പിന്നാലെ ജൂൺ രണ്ടാം വാരത്തോടെപുനഃസംഘടന ഉണ്ടായേക്കുമെന്ന സൂചനകൾക്കിടയിലാണ് ഈ അടിയന്തര യോഗം. വിവിധമന്ത്രാലയങ്ങളുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഈ യോഗത്തിൽവിലയിരുത്തും.
ഭരണപരമായ കാര്യങ്ങൾക്ക് പുറമെ, നിലവിലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുംപശ്ചിമേഷ്യയിലെ (West Asia) യുദ്ധ സാഹചര്യങ്ങളും യോഗത്തിൽ പ്രധാന ചർച്ചയാകും. പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യയുടെ ഇന്ധന വിതരണത്തെയും വിപണിയെയുംബാധിക്കാതിരിക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ അമിത് ഷാ, നിർമ്മലസീതാരാമൻ, ഹർദീപ് സിങ് പൂരി എന്നിവരടങ്ങുന്ന ഉന്നതാധികാര മന്ത്രിതല സമിതിരൂപീകരിച്ചിട്ടുണ്ട്. ഇന്ധന വിലക്കയറ്റവും പണപ്പെരുപ്പവും പ്രതിരോധിക്കാനുള്ള തന്ത്രങ്ങളുംരാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും. ചുരുങ്ങിയ ചെലവിൽഭരണം ഉറപ്പാക്കാനും നിയമങ്ങൾ ലളിതമാക്കാനുമുള്ള സുപ്രധാന പരിഷ്കാരങ്ങളും യോഗത്തിന്റെഅജണ്ടയിലുണ്ട്. സഖ്യകക്ഷികളായ ജെഡിയു, ടിഡിപി നേതാക്കളും യോഗത്തിൽപങ്കെടുക്കുന്നുള്ളതിനാൽ ഇന്നത്തെ രാഷ്ട്രീയ തീരുമാനങ്ങൾ രാജ്യത്ത് വലിയ ചർച്ചകൾക്ക്വഴിതുറക്കുമെന്നുറപ്പാണ്.








