ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ (UNSC) കശ്മീർ രാഷ്‌ട്രീയം കുത്തിപ്പൊക്കാൻ ശ്രമിച്ചപാകിസ്താന്റെ മുഖംമൂടി വലിച്ച് കീറി ഇന്ത്യ. സ്വന്തം രാജ്യത്തെ ആഭ്യന്തര പരാജയങ്ങൾമറച്ചുവെക്കാൻ അതിർത്തിക്കപ്പുറവും ഇപ്പുറവും ഒരുപോലെ കൂട്ടക്കൊലകളും ഭീകരവാദവുംഅഴിച്ചുവിടുന്ന പാകിസ്താന്, ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ യാതൊരുയോഗ്യതയുമില്ലെന്ന് ഇന്ത്യ യുഎന്നിൽ ശക്തമായി ആഞ്ഞടിച്ചു. സായുധ സംഘട്ടനങ്ങളിലെസാധാരണക്കാരുടെ സംരക്ഷണം സംബന്ധിച്ച വാർഷിക യുഎൻഎസ്‌സി തുറന്ന ചർച്ചയിലാണ്പാകിസ്താന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പർവതനേനി ചുട്ടമറുപടിനൽകിയത്.
സ്വന്തം ജനതയ്ക്ക് നേരെ ബോംബെറിയുകയും ചരിത്രത്തിലുടനീളം ആസൂത്രിതമായിവംശഹത്യകൾ നടത്തുകയും ചെയ്ത കറുത്ത ചരിത്രമാണ് പാകിസ്താനുള്ളതെന്ന് ഇന്ത്യലോകവേദിയിൽ തുറന്നുകാട്ടി.
റമദാൻ മാസത്തിൽ അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള ഒമിഡ് അഡിക്ഷൻട്രീറ്റ്മെന്റ് ഹോസ്പിറ്റലിന് നേരെ പാകിസ്താൻ നടത്തിയ ക്രൂരമായ വ്യോമാക്രമണം ഭാരതംയുഎന്നിൽ എടുത്തുപറഞ്ഞു. ഈ വർഷം ആദ്യം തറാവീഹ് നമസ്കാരം കഴിഞ്ഞ് രോഗികൾപള്ളിയിൽ നിന്നും പുറത്തേക്ക് വരുന്ന ഇരുട്ടിവെളുത്ത സമയത്താണ് പാകിസ്താൻ സൈന്യംഅവിടെ ക്രൂരത കാട്ടിയത്.
യുഎൻ മിഷന്റെ (UNAMA) കണക്കുകൾ പ്രകാരം 269 നിരപരാധികളായ സാധാരണക്കാരുടെജീവനാണ് പാകിസ്താൻ അന്ന് കവർന്നത്. യാതൊരു സൈനിക പ്രാധാന്യവുമില്ലാത്ത ഒരുആശുപത്രിക്ക് നേരെ ഇത്തരമൊരു കപട ആക്രമണം നടത്തിയ പാകിസ്താൻ, അന്താരാഷ്‌ട്രനിയമങ്ങളെക്കുറിച്ച് വാചാലരാകുന്നത് ശുദ്ധമായ കാപട്യമാണെന്ന് ഇന്ത്യ പരിഹസിച്ചു.
1971-ൽ ‘ഓപ്പറേഷൻ സെർച്ച് ലൈറ്റ്’ എന്ന പേരിൽ സ്വന്തം പൗരന്മാരായ നാല് ലക്ഷത്തോളംബംഗാളി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാനും കൊന്നൊടുക്കാനും സൈന്യത്തിന് അനുമതിനൽകിയ പാകിസ്താന്റെ ക്രൂരമായ വംശഹത്യയുടെ ചരിത്രം വിസ്മരിക്കാൻ കഴിയില്ലെന്ന്അംബാസഡർ ഹരീഷ് പർവതനേനി ഓർമ്മിപ്പിച്ചു. സ്വന്തം രാജ്യത്ത് പട്ടിണിയും സാമ്പത്തികതകർച്ചയും സൈനിക സ്വേച്ഛാധിപത്യവും മൂലം ജനങ്ങൾ പൊറുതിമുട്ടുമ്പോൾ, അതിൽ നിന്നുംശ്രദ്ധ തിരിക്കാനാണ് പാകിസ്താൻ നിരന്തരം കാശ്മീർ വിഷയം അന്താരാഷ്‌ട്ര വേദികളിൽഉയർത്തുന്നത്. എന്നാൽ വിശ്വാസമോ നിയമമോ ധാർമ്മികതയോ ഇല്ലാത്ത പാകിസ്താന്റെ ഈവിഷലിപ്തമായ പ്രൊപ്പഗണ്ടയും കള്ളപ്രചാരണങ്ങളും ലോകത്തിന് മുന്നിൽ പൂർണ്ണമായും തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്നും ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് മേൽ കൈവെക്കാൻ ആരെയുംഅനുവദിക്കില്ലെന്നും ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ വ്യക്തമാക്കി.








