കണ്ണൂർ : കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാക്കൾ. സുപ്രീം കോടതിയെക്കാളും വലിയ ആളാണോ കേരള മുഖ്യമന്ത്രി വി ഡി സതീശനെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ചോദ്യമുന്നയിച്ചു. സിബിഐ എന്നത് ഒന്നിന്റെയും അവസാന വാക്കല്ല എന്നും സിപിഎം നേതാക്കൾ ഓർമിപ്പിച്ചു.
മുഖ്യമന്ത്രി വി ഡി സതീശന്റെ സ്വന്തം ഏജൻസിയായ സംസ്ഥാന വിജിലൻസിനേക്കാൾ വിശ്വാസം ഇപ്പോൾ കേന്ദ്ര ഏജൻസിയായ സിബിഐയിലാണോ എന്ന് കെ കെ രാഗേഷ് ചോദിച്ചു. സി ബി ഐ അന്വേഷണം വരുന്നതിൽ സിപിഎമ്മിന് യാതൊരുവിധ ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് അന്വേഷണം നടന്നാലും അത് നീതിപൂർവകമായിരിക്കണമെന്നും രാഷ്ട്രീയ വേട്ടയ്ക്കുള്ള ഉപകരണമായി ഏജൻസികളെ മാറ്റാൻ പാടില്ലെന്നും എം വി ജയരാജൻ സൂചിപ്പിച്ചു. കേസിൽ കുറ്റാരോപിതർക്കും നിയമപരമായി മുന്നോട്ട് നീങ്ങാൻ അവകാശമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.










