രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മ പുരസ്കാര ചടങ്ങിനെപ്പോലും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ ശ്രമിച്ച പ്രതിപക്ഷനിരയ്ക്ക് പത്മശ്രീ ജേതാവായ ഡോ. അനിൽ കുമാർ രസ്തോഗി നൽകിയത് കനത്ത പ്രഹരം. രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന പത്മ പുരസ്കാര വിതരണ ചടങ്ങിനിടെയുണ്ടായ ഒരു സ്വാഭാവിക നിമിഷത്തെ വികൃതമായി ചിത്രീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സൈബർ ആക്രമണം നടത്താൻ ശ്രമിച്ച തൃണമൂൽ കോൺഗ്രസ് (TMC) വക്താവ് സക്കറ്റ് ഗോഖലെയ്ക്കും കൂട്ടർക്കുമാണ് 80-കാരനായ ഈ ദേശസ്നേഹി ചുട്ടമറുപടി നൽകിയത്. പ്രധാനമന്ത്രി മോദിയോട് തനിക്ക് അങ്ങേയറ്റത്തെ ബഹുമാനമുണ്ടെന്നും ഈ രാജ്യത്തെ നയിക്കാൻ നിലവിൽ ഇന്ത്യക്കുള്ള ഏറ്റവും മികച്ച ചോയ്സ് നരേന്ദ്ര മോദി തന്നെയാണെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ദേശവിരുദ്ധ ട്രോളന്മാരുടെ വായടപ്പിച്ചു.
കല, നാടകം, സിനിമ, ശാസ്ത്രം എന്നീ മേഖലകളിലെ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് ഡോ. അനിൽ കുമാർ രസ്തോഗിക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങാനായി അദ്ദേഹം വേദിയിലേക്ക് നടന്നുവന്നപ്പോൾ, ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമായി കൈകൾ കൂപ്പി അദ്ദേഹം പ്രധാനമന്ത്രിയെ വന്ദിച്ചിരുന്നു. ആ സമയത്ത് പ്രധാനമന്ത്രി ഹസ്തദാനത്തിനായി കൈ നീട്ടിയത് പ്രായത്തിന്റെ അവശതകൾ കാരണം അദ്ദേഹം ശ്രദ്ധിക്കാതെ പോവുകയായിരുന്നു. ഈ സ്വാഭാവിക നിമിഷത്തെ “മോദിയുടെ ഇവന്റ് മാനേജ്മെന്റ് പരാജയം” എന്ന് പരിഹസിച്ച് സക്കറ്റ് ഗോഖലെ സോഷ്യൽ മീഡിയയിൽ വീഡിയോ സഹിതം പങ്കുവെക്കുകയായിരുന്നു. പ്രധാനമന്ത്രിക്കെതിരെയും പുരസ്കാര ജേതാവിനെതിരെയും ഉള്ളടക്കമില്ലാത്ത ട്രോളുകളുമായി സ്ലീപ്പർ സെല്ലുകൾ സജീവമായതോടെയാണ് കടുത്ത ദേശീയബോധമുള്ള ഡോ. രസ്തോഗി നേരിട്ട് രംഗത്തെത്തിയത്.
“പരിഹസിക്കുന്നവർ അറിയാൻ, ഞാൻ 80 വയസ്സിന് മുകളിൽ പ്രായമുള്ള ആളാണ്. എന്റെ പ്രായം കൊണ്ട് സംഭവിച്ച ഒരു നോട്ടക്കുറവ് മാത്രമായിരുന്നു അത്. നമ്മുടെ പ്രധാനമന്ത്രിയോട് എനിക്ക് അങ്ങേയറ്റത്തെ ബഹുമാനമുണ്ട്. നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് അദ്ദേഹം തന്നെയാണ്!” – സക്കറ്റ് ഗോഖലെയുടെ പോസ്റ്റിന് താഴെ ഡോ. അനിൽ കുമാർ രസ്തോഗി കുറിച്ച ഈ വാക്കുകൾ ഭാരതീയർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. ല്യൂട്ടൻസ് ഡൽഹിയിലെ രാഷ്ട്രീയ സ്വാധീനങ്ങൾക്ക് മാത്രം പത്മ പുരസ്കാരങ്ങൾ നൽകിയിരുന്ന പഴയ സമ്പ്രദായം മാറ്റി, മോദി സർക്കാർ യഥാർത്ഥ പ്രതിഭകളെ തേടിപ്പിടിച്ച് ആദരിക്കുന്നതിലുള്ള നിരാശയാണ് ഇത്തരം വിലകുറഞ്ഞ സൈബർ ആക്രമണങ്ങൾക്ക് പിന്നിലെന്ന് പൊതുസമൂഹം വിലയിരുത്തുന്നു.
ആയിരത്തോളം നാടക വേദികളിൽ തിളങ്ങുകയും, 75-ലധികം ചിത്രങ്ങളിലും 500-ലധികം ടെലിവിഷൻ എപ്പിസോഡുകളിലും അഭിനയിക്കുകയും ചെയ്ത ഡോ. രസ്തോഗി, എഴുപത്തിയെട്ടിലധികം ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിച്ച മികച്ചൊരു ശാസ്ത്രജ്ഞൻ കൂടിയാണ്. ടെന്നീസ് ഇതിഹാസം വിജയ് അമൃത്‌രാജ്, നടന്മാരായ മമ്മൂട്ടി, സതീഷ് ഷാ, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മ, ഗായിക അൽക്ക യാഗ്നിക് എന്നിവരുൾപ്പെടെയുള്ള പ്രമുഖർക്കൊപ്പമാണ് ഡോ. രസ്തോഗിയും പത്മ പുരസ്കാരം ഏറ്റുവാങ്ങിയത്. ഈ വർഷം പ്രഖ്യാപിച്ച 131 പത്മ പുരസ്കാരങ്ങളിൽ ബാക്കിയുള്ള 65 പുരസ്കാരങ്ങളാണ് ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിതരണം ചെയ്തത്.










