ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം ആവേശകരമായ ഘട്ടത്തിലേക്ക്. ട്രെന്റ് ബ്രിഡ്ജിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ന്യൂസിലൻഡ് ഉയർത്തിയ 438 റൺസിന് മറുപടിയായി ഇംഗ്ലണ്ട് 354 റൺസിന് പുറത്തായി. ഇതോടെ കിവികൾക്ക് ഒന്നാം ഇന്നിങ്സിൽ 84 റൺസിന്റെ നിർണ്ണായക ലീഡ് ലഭിച്ചു.
പരമ്പര 1-1 എന്ന നിലയിൽ തുല്യത പാലിക്കുന്നതിനാൽ ഈ മത്സരം ഇരുടീമുകൾക്കും നിർണ്ണായകമാണ്. മത്സരത്തിൽ ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് ചരിത്ര റെക്കോർഡ് സ്വന്തമാക്കിയപ്പോൾ, ഡ്രസ്സിങ് റൂമിലെ അസ്വാരസ്യങ്ങൾ വെളിവാക്കുന്ന ഒരു നാടകീയ സംഭവത്തിനും കളി സാക്ഷ്യം വഹിച്ചു. ഒന്നാം ഇന്നിങ്സിൽ ന്യൂസിലൻഡിനായി ഓപ്പണർമാരായ ടോം ലാഥം (151), ഡെവോൺ കോൺവേ (157) എന്നിവർ ചേർന്ന് ഒന്നാം വിക്കറ്റിൽ 317 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 70 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ജോഫ്ര ആർച്ചർ, ഷൊഹൈബ് ബഷീർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 354 റൺസിന് ഓൾഔട്ടായതോടെ കളിയിൽ ന്യൂസിലൻഡിന് മേൽക്കൈ ലഭിച്ചു. മത്സരത്തിന്റെ 114-ാം ഓവറിലാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ആ നാടകീയ സംഭവം അരങ്ങേറിയത്. ഷൊഹൈബ് ബഷീറിന്റെ പന്തിൽ ന്യൂസിലൻഡ് താരം നഥാൻ സ്മിത്ത് പുറത്തായപ്പോൾ ഇംഗ്ലീഷ് കളിക്കാർ ഒരുമിച്ച് കൂടി വിക്കറ്റ് ആഘോഷിക്കാൻ തുടങ്ങി. എന്നാൽ, ടീം ഹഡിലിൽ (Huddle) ചേരാൻ പേസർ ജോഫ്ര ആർച്ചർ താല്പര്യം കാണിച്ചില്ല.
ഇത് ശ്രദ്ധയിൽപ്പെട്ട ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഉടനടി ആർച്ചറെ പരസ്യമായി വിളിച്ച് ഹഡിലിന്റെ ഭാഗമാകാൻ ആവശ്യപ്പെടുകയായിരുന്നു. തൊട്ടു മുൻപത്തെ ഓവറിൽ ആർച്ചറുടെ ബൗളിങ്ങിൽ ടോം ബ്ലണ്ടലിന്റെ ക്യാച്ച് ബഷീർ കൈവിട്ടിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ആർച്ചർ ബഷീറിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കാതിരുന്നതെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ആർച്ചറുടെ ഈ നിലപാടിനെതിരെ ആരാധകരിൽ നിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്. വിവാദങ്ങൾക്കിടയിലും കരിയറിലെ ഏറ്റവും വലിയൊരു ചരിത്ര നേട്ടം ബെൻ സ്റ്റോക്സ് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 7000-ൽ അധികം റൺസും 250 വിക്കറ്റുകളും നേടുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം ഓൾറൗണ്ടർ എന്ന റെക്കോർഡാണ് സ്റ്റോക്സ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക് കാലിസ് മാത്രമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
This 23 second clip sums up Jofra Archer as a cricketer.
Has the heart of a pea and filled with arrogance.
Good on Ben Stokes to call him out and asking to celebrate the wicket with his teammates. Ben Stokes setting the right example as a captain and cricketer.
Cricket is a team… pic.twitter.com/cX9rJg9lX3— Troll cricket unlimitedd (@TUnlimitedd) June 27, 2026












