ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ കളിക്കളത്തിനകത്ത് ഒരേ ടീമിലെ താരങ്ങൾ തമ്മിൽ ഉടലെടുത്ത ഏറ്റവും വലിയ വാഗ്വാദങ്ങളിലൊന്നാണ് 2013-14 കാലഘട്ടത്തിൽ നടന്ന ഇന്ത്യ-ശ്രീലങ്ക-വെസ്റ്റ് ഇൻഡീസ് ത്രിരാഷ്ട്ര പരമ്പരയിലെ സുരേഷ് റെയ്‌ന-രവീന്ദ്ര ജഡേജ പോര്. വെസ്റ്റ് ഇൻഡീസ് താരം സുനിൽ നരൈന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് ഇരുവരും മൈതാനത്ത് വെച്ച് കടുത്ത ഭാഷയിൽ ഏറ്റുമുട്ടിയത്.
ഇന്ത്യൻ ഡ്രെസ്സിങ് റൂമിലെയും കളിത്തിട്ടത്തിലെയും സൗഹൃദങ്ങൾ എന്നും പ്രശംസിക്കപ്പെടാറുള്ളതാണ്. എന്നാൽ 2013-ലെ ആ ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യൻ ഫീൽഡിങ്ങിൽ കണ്ടത് തികച്ചും അപ്രതീക്ഷിതമായ ദൃശ്യങ്ങളായിരുന്നു. മത്സരത്തിനിടെ സുരേഷ് റെയ്‌നയുടെ ഫീൽഡിങ് പിഴവുകളിൽ രവീന്ദ്ര ജഡേജ അങ്ങേയറ്റം അസംതൃപ്തനായിരുന്നു. റെയ്‌ന കൃത്യമായി ജഡ്ജ് ചെയ്യാത്തത് കാരണം രണ്ട് ക്യാച്ചുകളാണ് ജഡേജയുടെ ബൗളിങ്ങിൽ നഷ്ടമായത്.
തുടർന്ന് വെസ്റ്റ് ഇൻഡീസ് ബാറ്റർ സുനിൽ നരൈനെ ജഡേജ പുറത്താക്കിയതിന് പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ. വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിന് പകരം രോക്ഷാകുലനായ ജഡേജ നേരെ റെയ്‌നയുടെ അടുത്തേക്ക് നടന്നു നീങ്ങുകയും ഇരുവരും തമ്മിൽ കടുത്ത വാഗ്വാദത്തിൽ ഏർപ്പെടുകയുമായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം മൈതാനത്തെ തർക്കം രൂക്ഷമായത് ജഡേജ ഉന്നയിച്ച ഒരു വ്യക്തിപരമായ പരാമർശത്തോടെയായിരുന്നു. സുരേഷ് റെയ്‌നയെ മറികടന്ന് വിരാട് കോഹ്‌ലിക്ക് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസി ലഭിച്ചതിനെക്കുറിച്ച് ജഡേജ റെയ്‌നയ്ക്ക് നേരെ കടുത്ത പരിഹാസം (Jibe) ഉയർത്തുകയായിരുന്നു.
സീനിയർ താരമായിരുന്നിട്ടും റെയ്‌നയെക്കാൾ മുൻപേ കോഹ്‌ലിക്ക് നായകസ്ഥാനം ലഭിച്ചതിനെക്കുറിച്ചുള്ള ജഡേജയുടെ കുത്തുവാക്ക് റെയ്‌നയെ വല്ലാതെ ചൊടിപ്പിച്ചു. സഹതാരങ്ങൾ ഇടപെട്ടാണ് അന്ന് ഇരുവരെയൂം ശാന്തരാക്കിയത്. കരിയറിലെ മികച്ച ഫീൽഡർമാരായ രണ്ട് താരങ്ങൾ ഒരേ ടീമിൽ നിന്ന് പരസ്യമായി ഏറ്റുമുട്ടിയ ഈ സംഭവം ഇന്നും ക്രിക്കറ്റ് ലോകത്തെ വലിയൊരു വിവാദ ഓർമ്മയാണ്.












