കുടുംബ തർക്കത്തിൻ്റെ പേരിൽ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവിൻ്റെകണ്ണിൽ സബ് ഇൻസ്‌പെക്ടർ (എസ്ഐ) പെപ്പർ സ്പ്രേ അടിച്ച സംഭവത്തിൽ ഇരയ്ക്ക് 50,000 രൂപനഷ്ടപരിഹാരം അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ചിറയിൻകീഴ് കുറക്കട സ്വദേശിശ്രീനാഥിൻ്റെ പരാതിയിലാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അടിയന്തരനടപടി. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയാണ് സർക്കാർ ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. നഷ്ടപരിഹാര തുകയായ 50,000 രൂപ നിലവിൽ സർക്കാർ ഫണ്ടിൽ നിന്നും നൽകിയ ശേഷം, കുറ്റക്കാരനായ എസ്ഐയുടെ ശമ്പളത്തിൽ നിന്നും ഘട്ടംഘട്ടമായി ഈടാക്കാനാണ് കമ്മിഷൻനിർദേശം നൽകിയിട്ടുള്ളത്. രണ്ട് മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8 ശതമാനം പലിശസഹിതം നൽകേണ്ടി വരുമെന്നും ഉത്തരവിലുണ്ടായിരുന്നു.
2023 ഒക്ടോബർ 9-ന് തിരുവനന്തപുരം ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലാണ് വൻ വിവാദങ്ങൾക്ക്വഴിവെച്ച സംഭവമുണ്ടായത്. പരാതിക്കാരനായ ശ്രീനാഥും ഭാര്യയും തമ്മിലുള്ളവിവാഹമോചനക്കേസ് കുടുംബ കോടതിയിൽ നടന്നുവരികയായിരുന്നു. ഇതിനിടയിൽ ശ്രീനാഥ്ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്ചിറയിൻകീഴ് പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സ്റ്റേഷനിൽ വെച്ച് ചോദ്യംചെയ്യുന്നതിനിടയിൽ പ്രകോപിതനായ എസ്ഐ, കണ്ണുകൾക്ക് അതിശക്തമായ നീറ്റലുണ്ടാക്കുന്നവിധത്തിലുള്ള ഏതോ രാസദ്രാവകം (പെപ്പർ സ്പ്രേയ്ക്ക് സമാനമായത്) ശ്രീനാഥിൻ്റെ മുഖത്തേക്ക്നേരിട്ട് സ്പ്രേ ചെയ്യുകയായിരുന്നു.
സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മിഷന്നൽകിയ റിപ്പോർട്ടിൽ എസ്ഐയുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമം സ്ഥിരീകരിച്ചിരുന്നു. തുടർന്ന്മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ വിഭാഗത്തിലെ പൊലീസ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽവിശദമായ പുനരന്വേഷണം നടത്തി. പരാതിക്കാരൻ എസ്ഐയുടെ മുറിയിൽ നിന്നുംഅതിശക്തമായി കരഞ്ഞു കൊണ്ടാണ് പുറത്തേക്ക് ഇറങ്ങിയതെന്നും വാഷ് ബേസിൻഎവിടെയാണെന്ന് തിരക്കിയതായും സ്റ്റേഷനിലുണ്ടായിരുന്ന സാക്ഷികൾ മൊഴി നൽകി. മെഡിക്കൽകോളേജ് ആശുപത്രിയിലും കണ്ണാശുപത്രിയിലും ശ്രീനാഥ് ചികിത്സ തേടിയിരുന്നു. പരിശോധിച്ചഡോക്ടർമാരും കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചാലുണ്ടാകുന്ന തരത്തിലുള്ള കടുത്ത ചുവപ്പ് നിറവുംഅസ്വസ്ഥതകളും സ്ഥിരീകരിച്ചു. എസ്ഐ ആരോപണങ്ങൾ നിഷേധിച്ചെങ്കിലും ശാസ്ത്രീയവുംസാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ മനുഷ്യാവകാശ ലംഘനം നടന്നതായി കമ്മിഷൻകണ്ടെത്തുകയായിരുന്നു. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അച്ചടക്ക നടപടികൾഇതിനകം ആരംഭിച്ചിട്ടുണ്ട്. സ്വീകരിച്ച നടപടികൾ സംസ്ഥാന പൊലീസ് മേധാവി ഉടൻ കമ്മിഷനെഅറിയിക്കും.








