പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാന് മേൽ അതിശക്തമായ പ്രത്യാക്രമണംഅഴിച്ചുവിട്ട് അമേരിക്ക. അന്താരാഷ്ട്ര കപ്പൽ ഗതാഗത മേഖലയായ ഹോർമുസ് കടലിടുക്കിൽസൈപ്രസ് പതാക ഘടിപ്പിച്ച യാത്രാ-ചരക്ക് കപ്പലിന് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ്(IRGC) ആക്രമണം നടത്തുകയും തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതായിപ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ഇതോടെമേഖലയിൽ വീണ്ടും യുദ്ധം കനക്കുകയാണ്. ഈ ആഴ്ചയിൽ ഇറാന് നേരെ അമേരിക്ക നടത്തുന്നമൂന്നാമത്തെ വലിയ സൈനിക നീക്കമാണിത്.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന എം/വി ജിഎഫ്എസ് ഗാലക്സി (M/V GFS Galaxy) എന്ന സൈപ്രസ് ചരക്കുകപ്പലിന് നേരെയാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ക്രൂരമായആക്രമണം നടത്തിയത്.ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിന് ഗുരുതരമായ കേടുപാടുകൾസംഭവിക്കുകയും കപ്പലിൽ വൻ തീപിടിത്തമുണ്ടാവുകയും ചെയ്തു. ആക്രമണത്തെ തുടർന്ന്കപ്പലിലെ ഒരു സിവിലിയൻ ജീവനക്കാരനെ കാണാതായിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾറിപ്പോർട്ട് ചെയ്യുന്നത്.
കപ്പൽ കനത്ത നാശനഷ്ടങ്ങളോടെ കടലിൽ കുടുങ്ങിക്കിടക്കുകയാണ്. അനുമതിയില്ലാത്തറൂട്ടിലൂടെ സിഗ്നലുകൾ ഓഫ് ചെയ്ത് സഞ്ചരിച്ചതിനാലാണ് കപ്പലിനെ തടഞ്ഞതെന്നാണ് ഇറാന്റെവാദം. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചതായും അമേരിക്ക മേഖലയിലെഇടപെടലുകൾ അവസാനിപ്പിക്കുന്നത് വരെ കടലിടുക്ക് തുറക്കില്ലെന്നും ഇറാൻ പ്രഖ്യാപിച്ചു.
ഇറാന്റെ പ്രകോപനത്തിന് തൊട്ടുപിന്നാലെയാണ് കടുത്ത തിരിച്ചടിയുമായി അമേരിക്കൻ സൈന്യംരംഗത്തിറങ്ങിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം യുഎസ്സെൻട്രൽ കമാൻഡ് (CENTCOM) ഇറാന്റെ തീരദേശ മേഖലകളിൽ അതിശക്തമായബോംബാക്രമണം ആരംഭിച്ചു. പുലർച്ചെ 5:45 ഓടെയാണ് യുഎസ് യുദ്ധവിമാനങ്ങളുംമിസൈലുകളും ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുതിച്ചുയർന്നത്. ദക്ഷിണ ഇറാനിലെ പ്രമുഖതീരദേശ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിൽ വൻ സ്ഫോടനങ്ങൾഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ വ്യോമ പ്രതിരോധ റഡാറുകൾ, മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ എന്നിവതകർക്കുകയാണ് യുഎസ് ലക്ഷ്യം.
വാണിജ്യ കപ്പലുകളെയും സാധാരണക്കാരായ നാവികരെയും ആക്രമിക്കാനുള്ള ഇറാന്റെ സൈനികശേഷി പൂർണ്ണമായും ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ്വ്യക്തമാക്കി. ഇറാൻ വളരെ തെറ്റായ ഒരു തീരുമാനമാണ് എടുത്തതെന്നും അതിനുള്ള കനത്ത വിലഅവർ ഇപ്പോൾ നൽകുകയാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് സോഷ്യൽമീഡിയയിലൂടെ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും ഒപ്പുവെച്ച താൽക്കാലികവെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇറാൻ തുടർച്ചയായി കപ്പലുകൾക്ക് നേരെ ആക്രമണംനടത്തുകയാണെന്നും ഇതിന് മുൻപും ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നതായും യുഎസ് സൈന്യംഅറിയിച്ചു.
അതേസമയം, അമേരിക്ക ഇനിയും സൈനിക നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽമേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മാരകമായ ആക്രമണം ഉണ്ടാകുമെന്ന്ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് തിരിച്ചടിച്ചിട്ടുണ്ട്. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള എണ്ണ-ചരക്ക് ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്നസാഹചര്യമാണ് നിലവിലുള്ളത്. ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ തർക്കങ്ങൾപരിഹരിക്കാനും വെടിനിർത്തൽ പുനഃസ്ഥാപിക്കാനുമുള്ള നയതന്ത്ര ചർച്ചകൾ അണിയറയിൽപുരോഗമിക്കുന്നതിനിടെയാണ് പശ്ചിമേഷ്യയെ ചോരക്കളമാക്കാൻ പോന്ന പുതിയ യുദ്ധമുഖംതുറക്കപ്പെട്ടിരിക്കുന്നത്.








