ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽഅമേരിക്കയ്ക്ക് മുന്നിൽ ഒടുവിൽ കടുത്ത നിലപാട് മയപ്പെടുത്തി ഇറാൻ. ഹോർമുസ്കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തിയതും അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക്നേരെ വെടിയുതിർത്തതും തങ്ങൾക്ക് പറ്റിയ വലിയൊരു ‘അബദ്ധം’ ആയിരുന്നുവെന്ന് ഇറാൻഭരണകൂടം അമേരിക്കയെ ഔദ്യോഗികമായി അറിയിച്ചതായാണ് ഏറ്റവും പുതിയ അന്താരാഷ്ട്രറിപ്പോർട്ടുകൾ പുറത്തുവരുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉന്നത നയതന്ത്രഉപദേശകരുമായി ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ രഹസ്യ ചർച്ചകളിലാണ് ഇറാൻതങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് സമ്മതിച്ചത്.
ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധത്തിലേക്ക് നീങ്ങിയേക്കാമായിരുന്ന കടുത്ത സംഘർഷാവസ്ഥയ്ക്ക്താൽക്കാലിക ശമനമുണ്ടാകുമെന്നാണ് സൂചന.
ഹോർമുസ് കടലിടുക്കിൽ സൈപ്രസ് പതാക ഘടിപ്പിച്ച എം/വി ജിഎഫ്എസ് ഗാലക്സി എന്ന കപ്പലിന്നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണംനടത്തിയിരുന്നു. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതായും ഇറാൻ പ്രഖ്യാപിച്ചു. ഇറാന്റെഈ പ്രകോപനത്തിന് തൊട്ടുപിന്നാലെ അമേരിക്കൻ സൈന്യം (CENTCOM) ഇറാനിലെലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ അതിശക്തമായ ബോംബാക്രമണമാണ് അഴിച്ചുവിട്ടത്. അമേരിക്കകടുത്ത സൈനിക നടപടികളിലേക്ക് കടക്കുകയും തങ്ങളുടെ മൂന്നിലൊന്ന് വ്യോമ പ്രതിരോധസംവിധാനങ്ങളും ഡ്രോൺ താവളങ്ങളും തകർക്കുകയും ചെയ്തതോടെയാണ് ഇറാൻപ്രതിരോധത്തിലായത്.
യുഎസുമായി ഇനിയൊരു നേരിട്ടുള്ള യുദ്ധത്തിന് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും സമാധാനചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ തങ്ങൾ തയ്യാറാണെന്നുമാണ് ഇറാൻ ഇപ്പോൾ ട്രംപിന്റെസംഘത്തെ അറിയിച്ചിരിക്കുന്നത്.
എന്നാൽ ഇറാന്റെ ഈ രഹസ്യ കുറ്റസമ്മതം കൊണ്ട് മാത്രം തൃപ്തിപ്പെടാൻ വാഷിംഗ്ടൺതയ്യാറായിട്ടില്ല. ചരക്കുകപ്പലുകളെ ആക്രമിച്ചത് തെറ്റാണെന്ന് ഇറാൻ പരസ്യമായിസമ്മതിക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. മാത്രമല്ല, ഹോർമുസ് കടലിടുക്ക്അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും ഇനിമേൽ ഇത്തരംആക്രമണങ്ങൾ ആവർത്തിക്കില്ലെന്നും ഇറാൻ ലോകത്തോട് വ്യക്തമാക്കണം. ഒമാനിൽ വെച്ച്നടക്കാനിരിക്കുന്ന അടുത്ത വട്ട ഉന്നതതല നയതന്ത്ര ചർച്ചകളായിരിക്കും ഇറാന്റെ ആത്മാർത്ഥതഅളക്കാനുള്ള അവസാന പരീക്ഷണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഒമാൻചർച്ചകളിൽ ഇറാൻ സ്വീകരിക്കുന്ന നിലപാട് അനുസരിച്ചായിരിക്കും മേഖലയിലെ യുഎസ്സൈന്യത്തിന്റെ അടുത്ത നീക്കങ്ങൾ. നിലവിൽ ഒമാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽതർക്കങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ നടക്കുന്നത്.











