രാജ്യത്തെ ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗീതവും ദേശീയഗാനവും ആലപിക്കുന്നതിനുള്ളപ്രോട്ടോക്കോൾ പരിഷ്കരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാഷ്ട്രപതി, ഗവർണർമാർ എന്നിവർപങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളുടെ തുടക്കത്തിലും ഒടുക്കത്തിലും ‘വന്ദേമാതര’വും‘ജനഗണമന’യും മുഴുവനായി ആലപിക്കണമെന്ന് കേന്ദ്രം കർശന നിർദേശം നൽകി. ഇതനുസരിച്ച്, ഏതെങ്കിലും ഒരു ഔദ്യോഗിക ചടങ്ങിൽ ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് വരുന്നുണ്ടെങ്കിൽആദ്യം വന്ദേമാതരവും, അതിനുശേഷം ജനഗണമനയും ആലപിക്കണമെന്നാണ് പുതിയപ്രോട്ടോക്കോൾ വ്യക്തമാക്കുന്നത്. സംസ്ഥാന ഗാനങ്ങളുള്ള സംസ്ഥാനങ്ങളിൽ, സർക്കാർചടങ്ങുകളിൽ ആദ്യം സംസ്ഥാന ഗാനമാണ് ആലപിക്കേണ്ടത്.
അതിനുശേഷമായിരിക്കണം ദേശീയഗീതവും ദേശീയഗാനവും പാടേണ്ടത് എന്നും കേന്ദ്രം വ്യക്തതവരുത്തിയിട്ടുണ്ട്. എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിവിധമന്ത്രാലയങ്ങൾക്കും ഇതുസംബന്ധിച്ച കത്ത് ആഭ്യന്തര മന്ത്രാലയം കൈമാറി.
പുതിയ മാർഗനിർദേശ പ്രകാരം ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച വന്ദേമാതരത്തിന്റെ, മുമ്പ്ഒഴിവാക്കിയിരുന്ന ചരണങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ ആറ് ചരണങ്ങളും ഇനി മുതൽ ഔദ്യോഗികചടങ്ങുകളിൽ ആലപിക്കണം. പത്മ പുരസ്കാര വിതരണ ചടങ്ങുകൾ, രാഷ്ട്രപതിയുംഗവർണർമാരും പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികൾ, റിപ്പബ്ലിക് ദിന-സ്വാതന്ത്ര്യദിനപരേഡുകൾ, സിവിലിയൻ ഇൻവെസ്റ്റിറ്റ്യൂച്ചർ ചടങ്ങുകൾ എന്നിവയിലെല്ലാം ഈ ആലാപന ക്രമംകർശനമായി പാലിക്കണം. കൂടാതെ രാജ്യത്തെ എല്ലാ സ്കൂളുകളിലും ദിവസേനയുള്ളഅസംബ്ലികൾ ആരംഭിക്കേണ്ടത് വന്ദേമാതരം കൂട്ടത്തോടെ ആലപിച്ചുകൊണ്ടായിരിക്കണമെന്നുംപുതിയ പ്രോട്ടോക്കോളിൽ നിർദേശിക്കുന്നുണ്ട്.
വന്ദേമാതരം പാടുമ്പോഴും പ്ലേ ചെയ്യുമ്പോഴും സദസ്സിലുള്ള എല്ലാവരും ആദരവോടെ എഴുന്നേറ്റുനിൽക്കണമെന്നതാണ് മറ്റൊരു പ്രധാന പരിഷ്കാരം. എന്നാൽ തിയേറ്ററുകളിലോ സിനിമകളുടെയോഡോക്യുമെന്ററികളുടെയോ ഭാഗമായി ദേശീയഗീതം വരുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്നുംആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഗോളതലത്തിൽ നടക്കുന്ന സാംസ്കാരിക മേളകളിലുംസ്വീകരണ ചടങ്ങുകളിലും വിദേശ പ്രതിനിധികളുണ്ടെങ്കിൽ ആദ്യം അവരുടെ വിദേശദേശീയഗാനവും, അതിനുശേഷമായിരിക്കണം ഇന്ത്യയുടെ ദേശീയഗാനം ആലപിക്കേണ്ടതെന്നുംപുതുക്കിയ മാർഗരേഖയിലുണ്ട്. ഭാരതത്തിന്റെ ദേശീയ പ്രതീകങ്ങൾക്ക് തുല്യമായ ആദരവുംഏകീകൃത സ്വഭാവവും ഉറപ്പാക്കാനാണ് ഈ പരിഷ്കരണമെന്ന് കേന്ദ്ര സർക്കാർവ്യക്തമാക്കുമ്പോൾ, പുതിയ നിയമത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളുംഉയരുന്നുണ്ട്.










