രാജ്യത്ത് പുതിയ വോട്ടർമാർക്ക് കടുത്ത നിബന്ധനയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനായി ഓൺലൈൻ വഴി അപേക്ഷിക്കുന്നവർ ഇനിമുതൽ തങ്ങളുടെ മാതാപിതാക്കളുടെ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (എസ്.ഐ.ആർ – SIR) വിവരങ്ങൾ നിർബന്ധമായും സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. പുതുതായിവോട്ട് ചെയ്യാൻ യോഗ്യത നേടിയവർ, ആദ്യമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നവർ, വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴുവാക്കപ്പെട്ടതിനെ തുടർന്ന് പുതിയ അപേക്ഷ നൽകുന്നവർഎന്നിവർ സമർപ്പിക്കേണ്ട നിയമപരമായ ‘ഫോം 6’ ലാണ് പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ ഫോമിൽ ഭേദഗതി വരുത്തിയിട്ടില്ലെങ്കിലും, ഭരണപരമായനിർദ്ദേശങ്ങളിലൂടെ ഓൺലൈൻ അപേക്ഷകളിൽ ഈ ഡിക്ലറേഷൻ കോളങ്ങൾ പൂരിപ്പിക്കുന്നത്തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
ഓൺലൈൻ വഴി ഫോം 6 സമർപ്പിക്കുന്ന അപേക്ഷകർക്ക് മാതാപിതാക്കളുടെയോ മുത്തശ്ശൻ/മുത്തശ്ശിമാരുടെയോ മുൻപത്തെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) വിവരങ്ങൾനൽകാതെ അപേക്ഷ പൂർത്തിയാക്കാനോ അടുത്ത ഘട്ടത്തിലേക്ക് കടക്കാനോ സാധിക്കില്ലെന്ന്അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ബീഹാറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ സംവിധാനം വലിയവിജയമായതിനെ തുടർന്നാണ് ഇപ്പോൾ കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ മറ്റ്സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചിരിക്കുന്നത്. പുതിയ വോട്ടർമാരുടെ കൃത്യമായ വിവരങ്ങൾശേഖരിക്കാനും പരിശോധനകൾ കൂടുതൽ എളുപ്പമാക്കാനും മറ്റ് അനുബന്ധ രേഖകളുടെ എണ്ണംകുറയ്ക്കാനും ഈ പുതിയ മാറ്റം സഹായിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
അതേസമയം വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിക്കുന്നതിനായി രാജ്യവ്യാപകമായിനടക്കുന്ന ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (എസ്.ഐ.ആർ) പ്രക്രിയ സുതാര്യവുംഭരണഘടനാപരവുമാണെന്നും സുപ്രീം കോടതിയുടെ അംഗീകാരമുള്ളതാണെന്നും തെരഞ്ഞെടുപ്പ്കമ്മീഷൻ ആവർത്തിച്ചു.
വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി ആളുകളുടെ പേരുകൾ നീക്കം ചെയ്യപ്പെടുന്നു എന്ന രീതിയിൽഉയരുന്ന വിമർശനങ്ങളെ കമ്മീഷൻ പൂർണ്ണമായി തള്ളി. വ്യാജ വോട്ടർമാരെയും മരണപ്പെട്ടവരെയുംതാമസം മാറിപ്പോയവരെയും വിദേശ പൗരന്മാരെയും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കി യഥാർത്ഥവോട്ടർമാരെ മാത്രം നിലനിർത്താനാണ് ഈ ഊർജ്ജിത പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. വോട്ടർപട്ടികയിൽ നിന്നും ആരുടെയെങ്കിലും പേര് നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക്അതിനെതിരെ അപ്പീൽ നൽകാൻ കൃത്യമായ അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ്കമ്മീഷൻ വക്താക്കൾ വ്യക്തമാക്കി.









