ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക്പലിശ സഹിതം തിരിച്ചടി നൽകി അമേരിക്ക. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്സമീപമുള്ള ഇറാന്റെ അത്യാധുനിക മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധസംവിധാനങ്ങൾ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ചെറു യുദ്ധക്കപ്പലുകൾ(സ്പീഡ് ബോട്ടുകൾ) എന്നിവ ലക്ഷ്യമിട്ടാണ് യുഎസ് സൈന്യം വൻ വ്യോമാക്രമണം നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് യുഎസ്സെൻട്രൽ കമാൻഡ് (CENTCOM) ഇറാന്റെ താവളങ്ങൾ തകർത്തത്. ഹോർമുസ്കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെസൈനിക ശേഷി പൂർണ്ണമായും തകർക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കി.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാന്റെ തെക്കൻ തീരദേശ നഗരമായ ബന്ദർ അബ്ബാസിലുംസമീപ ദ്വീപുകളിലും വൻ സ്ഫോടന പരമ്പരകളാണ് ഉണ്ടായത്. ഹോർമുസ് കടലിടുക്കിലെതന്ത്രപ്രധാന ദ്വീപായ ക്യൂഷം (Qeshm) ലക്ഷ്യമിട്ട് പത്തിലധികം കടുത്ത ആക്രമണങ്ങൾഉണ്ടായതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ക്യൂഷം ദ്വീപിൽ മാത്രം ശത്രുക്കളുടെ 10 മുതൽ 11 വരെ മിസൈലുകൾ പതിച്ചതായി ക്യൂഷംഗവർണർ ഹുസൈൻ അമീർ തൈമൂരി വ്യക്തമാക്കി. ആക്രമണങ്ങളെല്ലാം ദ്വീപിലെ ഇറാന്റെസൈനിക താവളങ്ങൾക്ക് നേരെയായിരുന്നുവെന്നും എന്നാൽ ആർക്കും ജീവാപായം റിപ്പോർട്ട്ചെയ്തിട്ടില്ലെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയോട് (IRNA) സംസാരിക്കവെ ഗവർണർ കൂട്ടിച്ചേർത്തു. അതേസമയം യുഎസുമായുള്ള പ്രശ്നങ്ങൾസമാധാനപരമായി പരിഹരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഇറാൻ മേഖലയിൽ കപ്പലുകൾക്ക്നേരെ വീണ്ടും ഡ്രോൺ ആക്രമണം നടത്തിയതെന്നും ഇതിനാലാണ് അതിശക്തമായ തിരിച്ചടിനൽകേണ്ടി വന്നതെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. വൻ യുദ്ധവിമാനങ്ങളുംയുദ്ധക്കപ്പലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാന്റെ 140 ഓളം സൈനിക കേന്ദ്രങ്ങളാണ്യുഎസ് കഴിഞ്ഞ മണിക്കൂറുകളിൽ തകർത്തത്.
യുഎസ് ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലുള്ള അമേരിക്കൻ താവളങ്ങൾക്ക് നേരെഇറാനും പ്രത്യാക്രമണം ആരംഭിച്ചതോടെ പശ്ചിമേഷ്യ വീണ്ടും കടുത്തയുദ്ധഭീതിയിലായിരിക്കുകയാണ്. ബഹ്‌റൈൻ, ജോർദാൻ, ഖത്തർ, ഒമാൻ, കുവൈറ്റ് തുടങ്ങിയഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾതൊടുത്തത്. ഇതിൽ പലതും ബഹ്‌റൈന്റെയും കുവൈറ്റിന്റെയും വ്യോമപ്രതിരോധ സംവിധാനങ്ങൾആകാശത്തുവെച്ച് തന്നെ തകർത്തു. അന്താരാഷ്ട്ര കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെസുരക്ഷിതമായി കടന്നുപോകാൻ സാധിക്കുമെന്നും തങ്ങളുടെ സൈന്യം ജാഗ്രതയോടെനിലയുറപ്പിച്ചിട്ടുണ്ടെന്നും അമേരിക്ക പ്രഖ്യാപിച്ചെങ്കിലും, മേഖലയിലെ സാഹചര്യം അതീവഗുരുതരമായി തുടരുകയാണ്.












