ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പ്രശസ്തമായ പബ്ബിലുണ്ടായ വൻതീപിടിത്തത്തിൽ 27 പേർ വെന്തുമരിച്ചു. നിരവധി വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 63 പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം. ഇതിൽ 22 പേരുടെ നില അതീവ ഗുരുതരമായിതുടരുകയാണെന്ന് ബാങ്കോക്ക് ഗവർണർ ഛാഡ്ചാർട്ട് സിത്തിപൂണ്ട് അറിയിച്ചു. പരിക്കേറ്റപലരുടെയും ശരീരമാസകലം കടുത്ത പൊള്ളലേറ്റതിനാൽ മരണസംഖ്യ ഇനിയും ഉയരാൻസാധ്യതയുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. തിങ്കളാഴ്ച പുലർച്ചെ വടക്കൻബാങ്കോക്കിലെ ചതുചക് ജില്ലയിലുള്ള ‘റോങ് ബിയർ നാ ലാറ്റ് പ്രാവോ’ (Rong Beer Na Lat Phrao) എന്ന ജനപ്രിയ പബ്ബിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. അപകടവിവരമറിഞ്ഞ് തായ്‌ലൻഡ്പ്രധാനമന്ത്രി അനുതിൻ ചാർൻവിരാകുൽ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പബ്ബിനുള്ളിൽ വൻ സ്ഫോടനത്തോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് രക്ഷപ്പെട്ടവർ നൽകുന്നവിവരം.
അർദ്ധരാത്രിയോടെ പബ്ബിൽ സംഗീതപരിപാടി നടന്നുകൊണ്ടിരിക്കെ സ്റ്റേജിന് മുൻവശത്തുള്ളസർക്യൂട്ട് ബ്രേക്കറിൽ നിന്ന് പുക ഉയർന്നതായും തൊട്ടുപിന്നാലെ വൈദ്യുതി ബന്ധം നിലച്ച് വലിയശബ്ദത്തോടെ സ്ഫോടനം ഉണ്ടാകുകയുമായിരുന്നുവെന്ന് ഇവിടെയുണ്ടായിരുന്ന കലാകാരന്മാർപറഞ്ഞു. നിമിഷങ്ങൾക്കകം പബ്ബിനുള്ളിൽ കറുത്ത പുക പടരുകയും മേൽക്കൂരയിലേക്ക് തീആളിപ്പടരുകയും ചെയ്തു. കനത്ത പുക മൂലം പ്രധാനവാതിൽ കാണാൻ കഴിയാതെ വന്നതോടെഅകത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി പബ്ബിന്റെ പുറകുവശത്തുള്ള ശുചിമുറികളിലേക്കും മറ്റ്ഭാഗങ്ങളിലേക്കും ഓടിക്കയറുകയായിരുന്നു. എന്നാൽ ഇവിടെ എമർജൻസി എക്സിറ്റുകൾഇല്ലാതിരുന്നതും ഉള്ളവയിൽ തടസ്സങ്ങൾ ഉണ്ടായിരുന്നതും ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. ശ്വാസം മുട്ടിയാണ് ഭൂരിഭാഗം പേരും മരണപ്പെട്ടതെന്ന് ഗവർണർ വ്യക്തമാക്കി. ശുചിമുറികളിൽനിന്നാണ് കൂടുതൽ മൃതദേഹങ്ങളും കണ്ടെടുത്തത്. അമ്പതിലധികം ഫയർഫോഴ്സ് യൂണിറ്റുകൾഎത്തി അരമണിക്കൂറിലധികം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽതായ്‌ലൻഡ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












