Sunday, August 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

2003 നവംബറിൽ രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും ചരിത്രം കുറിക്കാൻ പോയ ഐതിഹാസിക ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ സാൽവിയുടെ പേര് ഇടംപിടിച്ചു; മഗ്രാത്തിന്റെ മണ്ണിൽ പന്തെറിയാൻ ഒരുങ്ങിനിന്ന നിമിഷം.........

by Brave India Desk
Aug 30, 2026, 03:26 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

 

രണ്ടായിരങ്ങളുടെ തുടക്കത്തിൽ, ലോകോത്തര പേസർമാർക്കായി ഇന്ത്യൻ ക്രിക്കറ്റ് കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അപ്പോഴാണ് മുംബൈയിൽ നിന്ന് ഉയരമുള്ള, മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ പന്തുമായി ഓടിയെത്തുന്നത്. നിവർന്നുനിന്നുകൊണ്ടുള്ള റൺഅപ്പും ഉയർന്ന കൈകളും കൃത്യമായ ലൈനും ലെങ്തും കണ്ട ക്രിക്കറ്റ് ലോകം ഒരൊറ്റ സ്വരത്തിൽ വിളിച്ചു—”ഇന്ത്യയുടെ ഗ്ലെൻ മഗ്രാത്ത്!” കെമിക്കൽ എൻജിനീയറിങ് പഠനമുപേക്ഷിച്ച്, കുടുംബം നൽകിയ രണ്ട് വർഷത്തെ അവധിയിൽ പന്തെറിഞ്ഞു തുടങ്ങിയ ആവിഷ്കാർ സാൽവി എന്ന ഇരുപത്തിരണ്ടുകാരൻ പിന്നീട് സൃഷ്ടിച്ചത് മാന്ത്രിക നിമിഷങ്ങളായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ തീപ്പൊരി പ്രകടനങ്ങൾക്ക് ശേഷം ഇന്ത്യ എ ടീമിനൊപ്പം വെസ്റ്റ് ഇൻഡീസിലേക്ക് പറന്ന സാൽവി, അവിടെ പിഴുതെറിഞ്ഞത് 29 വിക്കറ്റുകളാണ്. സാക്ഷാൽ ജോൺ റൈറ്റും സൗരവ് ഗാംഗുലിയും ഇന്ത്യയുടെ പേസ് ഭാവിയായി സാൽവിയെ നോട്ടമിട്ടു.

Stories you may like

തുടർച്ചയായ നോബോളുകൾക്ക് താരങ്ങൾക്കും ബോളിംഗ് കോച്ചിനും വൻതുക പിഴ ചുമത്തണം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ

2003 ഏപ്രിൽ 11-ന് ഗൗതം ഗംഭീറിനൊപ്പം ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം. ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തി 15 റൺസിന് രണ്ട് വിക്കറ്റുമായി കളംനിറഞ്ഞ തുടക്കം. തൊട്ടുപിന്നാലെ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ടീമിലേക്ക് വിളി. എന്നാൽ അവിടെ നിന്നാണ് വിധിയുടെ ക്രൂരമായ പന്തുകൾ ആ സ്വപ്നങ്ങൾക്ക് നേരെ സ്വിങ് ചെയ്തു തുടങ്ങിയത്. ടെസ്റ്റ് അരങ്ങേറ്റത്തിന് തൊട്ടുമുമ്പ് പരിശീലനത്തിനിടെ കൈവിരലുകൾക്കിടയിലെ ഞരമ്പ് മുറിഞ്ഞ് തുന്നലുകൾ വീണതോടെ ആ സുവർണ്ണാവസരം നഷ്ടമായി. പക്ഷേ വീഴാൻ സാൽവി തയ്യാറായിരുന്നില്ല; രഞ്ജി ട്രോഫിയിൽ ബറോഡയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തി അദ്ദേഹം വീണ്ടും വാർത്തകളിൽ നിറഞ്ഞ്. 2003 നവംബറിൽ രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും ചരിത്രം കുറിക്കാൻ പോയ ഐതിഹാസിക ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ സാൽവിയുടെ പേര് ഇടംപിടിച്ചു; മഗ്രാത്തിന്റെ മണ്ണിൽ പന്തെറിയാൻ ഒരുങ്ങിനിന്ന നിമിഷം.

എന്നാൽ വിധി കാത്തുവെച്ചത് മറ്റൊരു ദുരന്തമായിരുന്നു. ഓസ്ട്രേലിയൻ വിമാനം കയറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിനിടെ തോളിനേറ്റ ഗുരുതരമായ പരുക്ക് സാൽവിയെ നിലംപരിശാക്കി. ആ മത്സരം അദ്ദേഹത്തിന്റെ നാലാമത്തെയും അവസാനത്തെയും അന്താരാഷ്ട്ര ഏകദിനമായി മാറി. നാല് മത്സരങ്ങൾ, നാല് വിക്കറ്റുകൾ—അവിടെയവസാനിച്ചു ലോകത്തെ വിറപ്പിക്കേണ്ടിയിരുന്ന ഒരു ഫാസ്റ്റ് ബൗളറുടെ നീലക്കുപ്പായത്തിലെ കരിയർ. പരുക്കുകൾ നിരന്തരം വേട്ടയാടിയപ്പോഴും ക്രിക്കറ്റിനോടുള്ള പ്രണയം സാൽവി ഉപേക്ഷിച്ചില്ല. വർഷങ്ങൾക്ക് ശേഷം ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെ പ്ലേയിങ് ഇലവനിൽ സാൽവി കളിക്കുമ്പോൾ, അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷന് പ്രചോദനമായ സാക്ഷാൽ ഗ്ലെൻ മഗ്രാത്ത് പകരക്കാരുടെ ബെഞ്ചിലിരുന്നു എന്നത് കാലം കാത്തുവെച്ച വിചിത്രമായ മറ്റൊരു കൗതുകം.

കളിക്കളത്തിലെ കരിയർ തീർന്നുവെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ സാൽവി തന്റെ രണ്ടാം ഇന്നിങ്സ് തുറന്നു. കോച്ചിംഗിലേക്ക് തിരിഞ്ഞ അദ്ദേഹം മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പഞ്ചാബിന് സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിക്കൊടുത്തു. ഒടുവിൽ തനിക്ക് നഷ്ടപ്പെട്ട അതേ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലേക്ക്, ഇന്ത്യൻ വനിതാ ടീമിന്റെ ബോളിംഗ് പരിശീലകനായി അദ്ദേഹം തലയുയർത്തി തിരിച്ചെത്തി. 2025-ൽ ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് കിരീടം വാനിലുയർത്തുമ്പോൾ ആ വിജയത്തിന് പിന്നിൽ ആവിഷ്കാർ സാൽവിയുടെ തന്ത്രങ്ങളുമുണ്ടായിരുന്നു. പരുക്കുകൾ ഒരു പേസറെ തല്ലിക്കെടുത്തിയെങ്കിലും, തോറ്റുകൊടുക്കാൻ തയ്യാറാവാത്ത പോരാട്ടവീര്യത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിലേക്ക് തന്നെ നടന്നു കയറിയ പ്രതിഭയായി ഇന്നും ആവിഷ്കാർ സാൽവി തിളങ്ങിനിൽക്കുന്നു.

Tags: Glenn McGrathAavishkar Salvi
Share
Tweet
SendShare

Latest stories from this section

ഡ്രസിംഗ് റൂമിലെ കട്ടക്കലിപ്പും പിന്നാലെ പൊട്ടിച്ചിരിയും; ഇന്ത്യ-പാക് മത്സരത്തിലെ അണിയറക്കഥകളുമായി സൂര്യകുമാർ

ഡ്രസിംഗ് റൂമിലെ കട്ടക്കലിപ്പും പിന്നാലെ പൊട്ടിച്ചിരിയും; ഇന്ത്യ-പാക് മത്സരത്തിലെ അണിയറക്കഥകളുമായി സൂര്യകുമാർ

ഒരു പരമ്പര പോലും തോറ്റില്ല, എന്നിട്ടും എന്തിന് എന്നെ മാറ്റി? ക്യാപ്റ്റൻസി തെറിച്ചതിന് പിന്നാലെ ഞെട്ടൽ മാറാതെ സൂര്യകുമാർ

ഒരു പരമ്പര പോലും തോറ്റില്ല, എന്നിട്ടും എന്തിന് എന്നെ മാറ്റി? ക്യാപ്റ്റൻസി തെറിച്ചതിന് പിന്നാലെ ഞെട്ടൽ മാറാതെ സൂര്യകുമാർ

ടീം ജയിക്കാൻ എന്ത് തീരുമാനവും നീ എടുത്തോളൂ; സഞ്ജുവിന്റെ സ്വാർത്ഥതയില്ലാത്ത മനസ്സിനെക്കുറിച്ച് സൂര്യകുമാർ യാദവ്; അന്ന് ടീം ബസിൽ സംഭവിച്ചത്

ടീം ജയിക്കാൻ എന്ത് തീരുമാനവും നീ എടുത്തോളൂ; സഞ്ജുവിന്റെ സ്വാർത്ഥതയില്ലാത്ത മനസ്സിനെക്കുറിച്ച് സൂര്യകുമാർ യാദവ്; അന്ന് ടീം ബസിൽ സംഭവിച്ചത്

വിരാട് കളിച്ചിരുന്നെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നു’; ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റ് സമനിലയിലായതിൽ ടീമിനെ രൂക്ഷമായി വിമർശിച്ച് മുഹമ്മദ് കൈഫ്

വിരാട് കളിച്ചിരുന്നെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നു’; ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റ് സമനിലയിലായതിൽ ടീമിനെ രൂക്ഷമായി വിമർശിച്ച് മുഹമ്മദ് കൈഫ്

Latest News

പകൽ ജോലിക്ക് പോകാം, രാത്രി ജയിലിലേക്ക് മടങ്ങാം; തടവുകാർക്കായി ‘ഓപ്പൺ ജയിൽ’ പദ്ധതി

പകൽ ജോലിക്ക് പോകാം, രാത്രി ജയിലിലേക്ക് മടങ്ങാം; തടവുകാർക്കായി ‘ഓപ്പൺ ജയിൽ’ പദ്ധതി

ബോധിമരച്ചുവട്ടിൽ അഭയം, കൺമുന്നിൽ ഒലിച്ചുപോയ വിദ്യാലയം; നേപ്പാളിന്റെ കണ്ണീരും രക്ഷകനായ ഹെഡ്മാസ്റ്ററും

ബോധിമരച്ചുവട്ടിൽ അഭയം, കൺമുന്നിൽ ഒലിച്ചുപോയ വിദ്യാലയം; നേപ്പാളിന്റെ കണ്ണീരും രക്ഷകനായ ഹെഡ്മാസ്റ്ററും

എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ? നിങ്ങളുടെ അവയവങ്ങൾക്ക് സംഭവിക്കുന്നത് ഇതാണ്; ഈ രഹസ്യങ്ങൾ അറിഞ്ഞിരിക്കുക

എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ? നിങ്ങളുടെ അവയവങ്ങൾക്ക് സംഭവിക്കുന്നത് ഇതാണ്; ഈ രഹസ്യങ്ങൾ അറിഞ്ഞിരിക്കുക

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

കോഡിംഗ് അറിയില്ല, പക്ഷേ ചരിത്ര ഭൂപടം റെഡി; ‘ഭാരത് രാജ്യ’ നിർമ്മിച്ച് കൃഷ്ണ ശേഷാദ്രിക്ക് പ്രധാനമന്ത്രിയുടെ കയ്യടി; ‘ക്ലോഡ്’ എഐ വഴി പിറന്ന വിസ്മയം

കോഡിംഗ് അറിയില്ല, പക്ഷേ ചരിത്ര ഭൂപടം റെഡി; ‘ഭാരത് രാജ്യ’ നിർമ്മിച്ച് കൃഷ്ണ ശേഷാദ്രിക്ക് പ്രധാനമന്ത്രിയുടെ കയ്യടി; ‘ക്ലോഡ്’ എഐ വഴി പിറന്ന വിസ്മയം

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘ലഹരി ഒരു വ്യക്തിയെ മാത്രമല്ല ആ കുടുംബത്തെയും സമൂഹത്തെയും തകർച്ചയിലേക്ക് തള്ളിയിടും’; ലഹരിമുക്ത യുവാക്കളിലൂടെ വികസിത ഭാരതം’ ആഹ്വാനവുമായി മോദി

ഗോരഖ്പൂർ ഇപ്പോൾ സ്പെയിൻ പോലെ”; രവി കിഷന്റെ പ്രസംഗത്തിൽ വേദിയിൽ ചിരിയടക്കാനാവാതെ യോഗി ആദിത്യനാഥ്

ഗോരഖ്പൂർ ഇപ്പോൾ സ്പെയിൻ പോലെ”; രവി കിഷന്റെ പ്രസംഗത്തിൽ വേദിയിൽ ചിരിയടക്കാനാവാതെ യോഗി ആദിത്യനാഥ്

ദാഹമകറ്റാൻ കുടിക്കുന്ന കോളയ്ക്ക് തുരുമ്പ് മായ്ച്ചുകളയാൻ കഴിയുമോ?

ദാഹമകറ്റാൻ കുടിക്കുന്ന കോളയ്ക്ക് തുരുമ്പ് മായ്ച്ചുകളയാൻ കഴിയുമോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies