തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാമത്തിലുള്‍പ്പെടെ ബി.ജെ.പിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇ്തരം നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സി.പി.എം അക്രമത്തിനെതിരെ തിരുവനന്തപുരത്ത് ബി.ജെ.പി സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നാട്ടില്‍ ഞങ്ങള്‍ക്കും ജീവിക്കണം എന്ന പേരിലായിരുന്നു എന്ന പേരിലായിരുന്നു സദസ്സ്.
സ്വന്തം പാര്‍ട്ടിക്കാരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറായാല്‍ ജനാധിപത്യം സംരക്ഷിക്കപ്പെടും. ജനങ്ങള്‍ സി.പി.എമ്മിനെ ജയിപ്പിച്ച് അധികാരത്തിലെത്തിച്ചത് ശാന്തിയും സമാധാനവുമുള്ള ജീവിതം ആഗ്രഹിച്ച് കൂടിയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ കൊച്ചു കുട്ടികളേയും സ്ത്രീകളേയും പോലും സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയാണെന്ന് മന്ത്രി. കേന്ദ്രത്തെ കൂടാതെ ഒമ്പത് സംസ്ഥാനങ്ങള്‍ ഒറ്റയ്ക്കും ആറ് സംസ്ഥാനങ്ങള്‍ സഖ്യകക്ഷികള്‍ക്കൊപ്പവും ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. എവിടെയങ്കിലും സി.പി.എമ്മിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത നയം ബി.ജെ.പി പിന്തുടരുന്നുണ്ടോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് നേരിട്ട് പറയുന്നത് സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പി.ബി അംഗം പ്രകാശ് കാരാട്ടിനും കേരളത്തില്‍ വലിയ റോള്‍ ഇല്ലാത്തതിനാലാണ് എന്നും മന്ത്രി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അമ്മ മത്സരിച്ചതിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകരാല്‍ വെട്ടി പരുക്കേല്‍പ്പിക്കപ്പെട്ട രണ്ടാം ക്ലാസുകാരന്‍ കാര്‍ത്തിക് കെ.രാഹുലും പിണറായിയില്‍ സി.പി.എം ആക്രമണത്തിനിരയായ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി അനുഭാവികളും സമ്മേളന വേദിയില്‍ ഉണ്ടായിരുന്നു.
Discussion about this post