Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

31 ജീവനക്കാരെ പിരിച്ചുവിടാനുള്ള മീഡിയ വണ്ണിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍

by Brave India Desk
Dec 2, 2016, 01:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

media-one

കോഴിക്കോട്: 31 സ്ഥിരം ജീവനക്കാരെ പിരിച്ചുവിടാനുള്ള മീഡിയ വണ്ണിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ജില്ലാ ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ നടന്ന സമവായ ചര്‍ച്ചയിലെ വ്യവസ്ഥകള്‍ ധിക്കരിച്ച് തീര്‍ത്തും നിയമവിരുദ്ധമായിട്ടാണ് മീഡിയവണ്‍ മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് പുറത്താക്കല്‍ നോട്ടീസ് നല്‍കിയത്.

Stories you may like

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയുടെയും ദീര്‍ഘവീക്ഷണമില്ലായ്മയുടെയും പേരിലാണ് ഒരുകൂട്ടം തൊഴിലാളികള്‍ ബലിയാടാകുന്നതെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുല്‍ഗഫൂര്‍ ജനറല്‍സെക്രട്ടറി സി നാരായണന്‍ എന്നിവര്‍ പറഞ്ഞു.

വാര്‍ത്തയും വിനോദപരിപാടികളും ചാനല്‍ ഒരുമിച്ചാണ് സംപ്രേഷണം ചെയ്തത്. അതില്‍ പ്രോഗ്രാം വിഭാഗം നിര്‍ത്തലാക്കുന്നുവെന്നതാണ് പിരിച്ചുവിടലിന് കാരണമായി പറയുന്നത്. എന്നാല്‍ പിരിച്ചുവിടപ്പെടുന്നവര്‍ ന്യൂസ്, പ്രോഗ്രാം വിഭാഗങ്ങളില്‍ ഒരുപോലെ ജോലി ചെയ്തുവരുന്നവരാണ്. നിയമിക്കുമ്പോള്‍ അവര്‍ക്കു നല്‍കിയ ഓഫര്‍ ലെറ്ററില്‍ വിഷ്വല്‍ എഡിറ്റര്‍, ക്യാമറപേഴ്‌സണ്‍ എന്നിങ്ങനെയാണ് തസ്തിക കാണിച്ചിരുന്നതെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ പറഞ്ഞു. കോമണ്‍ പൂളിലുള്ള ജീവനക്കാരാണ് ഈ ജോലികളെല്ലാം ചെയ്തിരുന്നതും. പ്രോഗ്രാം വിഭാഗം നിര്‍ത്തലാക്കുന്നു എന്ന കാരണം കാണിച്ച് വ്യക്തമായ ഒരു മാനദണ്ഡവും അടിസ്ഥാനമാക്കാതെ വിഷ്വല്‍ എഡിറ്റേഴ്‌സിനെയും ക്യാമറാമാന്‍മാരെയും പുറത്താക്കുന്നത് അന്യായവും ലേബര്‍ നിയമങ്ങള്‍ക്കെല്ലാം വിരുദ്ധവുമാണ്.

വാര്‍ത്താധിഷ്ടിത പരിപാടികള്‍ തുടരുന്നിടത്തോളം പിരിച്ചുവിടപ്പെട്ടവര്‍ക്ക് തൊഴിലില്‍ തുടരാനുള്ള എല്ലാ അര്‍ഹതയും നിയമപ്രകാരം ഉണ്ട്. തൊഴില്‍പരമായ ഒരു കാരണവും കാണിക്കാതെയും അവര്‍ക്ക് സമാധാനം ബോധിപ്പിക്കാനും വിശദീകരിക്കാനും നിയമപ്രകാരമുള്ള അവസരം നല്‍കാതെയുമുള്ള നീക്കം തെറ്റാണ്. മാത്രമല്ല, ചാനല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് ഈ തൊഴിലാളികള്‍ ഉത്തരവാദികളല്ല. ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് മാനേജ്‌മെന്റ് തയ്യാറാകണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു.

തൊഴിലാളികള്‍ ഉത്തരവാദികളല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് മാനുഷിക പരിഗണന പോലും ഇല്ലാതെ അവരെ പുറത്താക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. തൊഴിലാളികളെ പുനര്‍വിന്യസിക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് സ്വീകാര്യമായിട്ടുള്ളത്.
പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുള്ള പല തൊഴിലാളികള്‍ക്കും അര്‍ഹതപ്പെട്ട പ്രമോഷനും ഇന്‍ക്രിമെന്റും ഒന്നും നല്‍കിയിട്ടില്ല.

മറ്റു ചാനലുകളില്‍ നിന്ന് തൊഴില്‍ സുരക്ഷ വാഗ്ദാനം ചെയ്താണ് മാനേജ്‌മെന്റ് ഇപ്പോള്‍ പുറത്താക്കപ്പെട്ട പലരേയും സ്ഥാപനത്തിലേക്ക് കൊണ്ടുവന്നത്. സമൂഹം ഏറെ മാതൃകാപരമായ സമീപനം പ്രതീക്ഷിക്കുന്ന മീഡിയ വണ്‍ മാനേജ്‌മെന്റ് ഭാഗത്ത് നിന്ന് ഇരകള്‍ക്ക് അനുകൂലമായ നടപടി ഉണ്ടാകണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നിര്‍ബന്ധിതരാവുമെന്നും യൂണിയന്‍ വ്യക്തമാക്കി.

ഈമാസം ആറിന് മാനേജുമെന്റും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളും തമ്മിലും ശേഷം എട്ടിന് ലേബര്‍ ഓഫീസര്‍ മുഖാന്തിരവും ചര്‍ച്ച നടക്കാനിരിക്കെ പിരിച്ചുവിടല്‍ അടിയന്തരമായി മരവിപ്പിക്കണമെന്ന് കെ.യു.ഡബ്ല്യൂ.ജെ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് യൂണിയന്‍ ഇന്നലെ ഉച്ചയ്ക്കുതന്നെ ലേബര്‍ ഓഫീസര്‍ക്ക് കത്ത് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍, ജോ.സെക്രട്ടറി കെ സി റിയാസ്, ട്രഷറര്‍ പി വിപുല്‍നാഥ് എന്നിവര്‍ പങ്കെടുത്തു.
അതേസമയം സംഭവം വിവാദമായതിനെ തുടര്‍ന്ന് പിരിച്ചുവിടല്‍ തീരുമാനം മരവിപ്പിച്ചതായി മീഡിയാ വണ്‍ മാനേജ്‌മെന്റ് ഇന്നലെ വൈകീട്ടോടെ രേഖാമൂലം ജില്ലാ ലേബര്‍ ഓഫീസറെ അറിയിച്ചതായി വിവരമുണ്ട്.

Tags: media onestaff
ShareTweetSendShare

Latest stories from this section

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

Discussion about this post

Latest News

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies