ഛണ്ഡീഗഡ്: ഇസ്ലാമിക ഭീകര വാദം പ്രമേയമാക്കുന്ന ചിത്രം ദി കേരള സ്റ്റോറി നികുതി രഹിതമായി പ്രഖ്യാപിച്ച് ഹരിയാന സർക്കാരും. ഇന്നലെയാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ഇതോടെ സിനിമ നികുതി രഹിതമായി പ്രഖ്യാപിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി.
ട്വിറ്ററിലൂടെയായിരുന്നു മനോഹർ ലാൽ ഖട്ടാർ ഇക്കാര്യം അറിയിച്ചത്. ദി കേരള സ്‌റ്റോറി ഹരിയാന സർക്കാർ നികുതി രഹിതമായി പ്രഖ്യാപിക്കുന്നുവെന്നായിരുന്നു ട്വീറ്റ്. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം കൂടുതൽ പേരിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ചിത്രത്തിന് സംസ്ഥാനത്ത് വലിയ ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്. നിരവധി തിയറ്ററുകളിലാണ് ചിത്രം വിജയകരമായി പ്രദർശനം തുടരുന്നത്.
ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ദി കേരള സ്റ്റോറി നികുതി രഹിതമാക്കിയിട്ടുള്ളത്. ചിത്രത്തിന്റെ പ്രേഷക പ്രീതി കണക്കിലെടുത്താണ് ഇരു സംസ്ഥാനങ്ങളും ചിത്രം നികുതി രഹിതമാക്കിയത്.
Discussion about this post