ഗുവാഹട്ടി : ഹോളിവുഡ് താരം ലിയോനാർഡോ ഡി കാപ്രിയോയെ അസമിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾക്ക് പേരുകേട്ട കാസിരംഗ നാഷണൽ പാർക്ക് സന്ദർശിക്കാനാണ് ക്ഷണം. കാസിരംഗ ദേശീയ ഉദ്യാനത്തിൽ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിച്ചുകൊണ്ടുള്ള അസം സർക്കാരിന്റെ പ്രദ്ധതി വിജയിച്ചതിനെ പ്രകീർത്തിച്ചുകൊണ്ട് ഡി കാപ്രിയോ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
”വന്യജീവികളെ സംരക്ഷിക്കുന്നത് ഭാരതത്തിന്റെ സാംസ്‌കാരിക സ്വത്വത്തിന്റെ അവിഭാജ്യഘടകമാണ്. സമ്പന്നമായ സാംസ്‌കാരിക പൈതൃകം നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി. അസമും കാസിരംഗ ദേശീയ ഉദ്യാനവും സന്ദർശിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു; ഹിമന്ത ബശ്വ ശർമ്മ ട്വിറ്ററിൽ കുറിച്ചു. ഇതോടൊപ്പം ഡി കാപ്രിയോയുടെ കുറിപ്പും ശർമ്മ പങ്കുവെച്ചിട്ടുണ്ട്.
” 2000 ത്തിനും 2022 നും ഇടയിലുള്ള കാലയളവിൽ കൊമ്പിന് വേണ്ടി 190 ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ കൊന്നൊടുക്കിയ സംഭവത്തെ തുടർന്ന്, ഇത് തടയാൻ വേണ്ടി 2021 ൽ അസം സർക്കാർ ഇവയെ വേട്ടയാടുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. 2022 ൽ ഇവിടെ ഒരു കാണ്ടാമൃഗം പോലും വേട്ടയാടപ്പെട്ടിട്ടില്ല. 1997 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്’‘ എന്ന് ഡികാപ്രിയോ കുറിച്ചിട്ടുണ്ട്.
Preserving wildlife is integral to our cultural identity.
We are dedicated to persevering and safeguarding our rich cultural heritage.
Thank you for your kind words, @LeoDiCaprio, and I extend a warm invitation to you to visit @kaziranga_ and Assam. pic.twitter.com/iYhkvbT3I3
— Himanta Biswa Sarma (Modi Ka Parivar) (@himantabiswa) February 9, 2023
ലോകത്തിലെ മൂന്നിൽ ഒന്ന് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളും, അതായത് 2,200 ഓളം, കാസിരംഗ ദേശീയോദ്ധ്യാനത്തിലുണ്ട്. 20 ാം നൂറ്റാണ്ടിൽ കാണ്ടാമൃഗങ്ങളുടെ എണ്ണം 200 മാത്രമായി ചുരുങ്ങിയിരുന്നു. എന്നാൽ ഇന്ന് ലോകത്താകെ 3,700 ലധികം ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുണ്ട്. ഈ പ്രതാപത്തിന് കാരണം ഇന്ത്യയാണെന്നാണ് ഡി കാപ്രിയോ പറഞ്ഞത്.
Discussion about this post