മുംബൈ: 2021 ൽ കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നിന്നും ജമ്മുകശ്മീരിൽ നിന്നും അഞ്ച് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പദ്ധതിയുടെ സൂത്രധാര മുൻ കോൺഗ്രസ് എംഎൽഎ ഇഡിനബ്ബയുടെ മകൻ ബിഎം ബാഷയുടെ മരുമകൾ ദീപ്തി മർല എന്ന മറിയമാണെന്ന് വ്യക്തമായിരുന്നു. ഇപ്പോഴിതാ ദീപ്തി മർല എന്ന മറിയത്തിന്റെ കഥ വീണ്ടും ചർച്ചയാവുകയാണ്.
2015 ലാണ് കർണാടകയിലെ കുടക് സ്വദേശിയായ ദീപ്തി മർല പഠനത്തിന്റെ ഭാഗമായി ദുബായിലെത്തുന്നത്. ഇവിടെ വച്ച് മിസാ സിദ്ദീഖിനെ പരിചയപ്പെടുകയും അവർ മർലയിൽ ഇസ്ലാമിക ചിന്തകൾ വളർത്തുകയും ചെയ്തു. പിന്നീട് മംഗളൂരുവിലെ ദേരളകട്ടെ കോളേജിൽ ബിഡിഎസിന് പഠിക്കുമ്പോഴാണ് മുൻ കോൺഗ്രസ് എംഎൽഎ ഇഡിനബ്ബയുടെ കൊച്ചുമകൻ അനസ് അബ്ദുൾ റഹ്‌മാനുമായി പ്രണയത്തിലാവുന്നതും മതം മാറി മറിയം എന്ന പേര് സ്വീകരിച്ച് വിവാഹിതയാവുന്നതും. തുടർന്ന് ഇറാനിലെ ടെഹ്‌റാനിലെത്തുകയും ഖുറാസാൻ കേന്ദ്രീകരിച്ച് ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിക്കാനും ശ്രമിച്ചു. എന്നാൽ ഇത് പരാജയപ്പെട്ടതോടെ മറിയവും മിസ സിദ്ദിഖും ഇന്ത്യയിലേക്ക് മടങ്ങി, ഇന്ത്യയിലെ ഐഎസ് റിക്രൂട്ടരുമായി ബന്ധം സ്ഥാപിച്ചു.
തുടർന്ന് ഭീകരരുടെ നിർദ്ദേശപ്രകാരം , ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം,ടെലിഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഹിന്ദു,മുസ്ലീം പേരുകളിൽ 15 ഓളം പ്രൊഫൈലുകൾ ഉണ്ടാക്കി, യുവാക്കളെ വശീകരിക്കാൻ ആരംഭിച്ചു, കർണാടകയിൽ നിന്ന് 10 ഉം കേരളത്തിൽ നിന്ന് 5 ഉം യുവാക്കളാണ് മറിയത്തിന്റെ ഹണി ട്രാപ്പിൽ വീണത്.
യുവാക്കളുമായി പരിചയപ്പെട്ടതിന് ശേഷം വീഡിയോ കോളുകൾ ചെയ്യുകയും സെക്‌സ്ചാറ്റ് നടത്തുകയും ചെയ്യും. തുടർന്ന് പ്രണയത്തിലാക്കിയ ശേഷം വിവാഹവാഗ്ദാനം നൽകുന്നു. കെണിയിൽ വീണെന്ന് ഉറപ്പായി കഴിഞ്ഞാൽ ഇസ്ലാം മതം സ്വീകരിക്കാനും ഐഎസിൽ ചേരാനും നിർബന്ധിക്കും. മാദേഷ് പെരുമാൾ എന്ന അബ്ദുളിനെ പ്രലോഭിപ്പിക്കാൻ മാത്രം 10 ലക്ഷം രൂപയാണ് മറിയം ചെലവിട്ടത്.
മറിയത്തിനെ രാജ്യ ദ്രോഹകേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ അറസ്റ്റ് ചെയ്ത നാൾ മുതൽ അവൾ തങ്ങളുടെ മകളല്ലെന്ന് മാതാപിതാക്കൾ പത്ര പരസ്യം ചെയ്തിരുന്നു. സായുധ ജിഹാദിന് വേണ്ടി യുവാക്കളെ തീവ്രവാദികളാക്കുക, ഐഎസിനായി ഫണ്ട് സമാഹരിക്കുക നേതാക്കളുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ലക്ഷ്യം വച്ചുള്ള കൊലപാതകം ആസൂത്രണം ചെയ്യുക എന്നിവയ്ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് നേതൃത്വം നൽകിയത് ദീപ്തി മർലയാണെന്നാണ് വിവരം.
Discussion about this post