ഹിരോഷിമ: ജി 7 ഉച്ചകോടിയിൽ പ്രത്യേക അതിഥിയായി എത്തിയ പ്രധാനമന്ത്രിയ്ക്ക് ലഭിച്ചത് ഊഷ്മള സ്വീകരണം. ഹിരോഷിമയിലെത്തിയ പ്രധാനമന്ത്രിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വാരിപുണർന്നാണ് സ്വീകരിച്ചത്. ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ആലിംഗനം.
ജോ ബൈഡന് പിന്നാലെ ഇന്ത്യൻ വംശജനും ബ്രിട്ടൻ പ്രധാനമന്ത്രിയുമായ ഋഷി സുനക്കും നരേന്ദ്രമോദിയെ ആശ്ലേഷിച്ചാണ് സ്‌നേഹം പങ്കുവച്ചത്. വികസിത രാജ്യങ്ങൾ ഇന്ത്യയെ എത്ര വിലമതിക്കുന്നു എന്നതിന്റെ തെളിവായിരുന്നു ജോ ബൈഡനും ഋഷി സുനക്കും കാണിച്ച സ്‌നേഹാദരവ്
ഇന്ത്യ ജി-7 രാജ്യങ്ങളുടെ ഭാഗമല്ലെങ്കിലും ജപ്പാൻ പ്രധാനമന്ത്രി കിഷിദയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയത്. തുടർന്ന് അദ്ദേഹം മറ്റ് ലോക നേതാക്കൾക്കൊപ്പം ജി 7 ഹിരോഷിമ ഉച്ചകോടിയുടെ ആറാം വർക്കിംഗ് സെഷനിൽ പങ്കെടുത്തു.
Discussion about this post