വാഷിംഗ്ടൺ: യുഎൻ പൊതുസഭയിൽ കാനഡയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി ഇന്ത്യ. ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിനും സൗകര്യത്തിനും അനുസരിച്ചാവരുതെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു. ചേരിചേരാ കാലഘട്ടത്തിൽ നിന്ന് ഇന്ത്യ ഒരുപാട് മാറിയെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് ഇന്ത്യ കാനഡയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുറിക്കു കൊള്ളുന്ന വാക്കുകളിലൂടെയാണ് കേന്ദ്രമന്ത്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
പൊതുസമ്മേളനത്തിനിടെ പ്രസംഗത്തിനിടെ യുഎൻ രക്ഷാ സമിതി വിപുലീകരണവും ഇന്ത്യ ഉന്നയിച്ചു. കാലത്തിന് അനുസരിച്ച് യുഎൻ രക്ഷാസമിതി മാറണമെന്ന് എസ് ജയ്ശങ്കർ പറഞ്ഞു. ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുന്നത് മാറണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.അസാധാരണമായ കാലഘട്ടത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ലോകരാജ്യങ്ങൾ തമ്മിൽ പരസ്പരം വിശ്വാസം ഉറപ്പിക്കാനുള്ള നടപടികൾക്ക് ഇന്ത്യ പൂർണ പിന്തുണ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ചേരിചേരാ കാലഘട്ടത്തിൽ നിന്ന് ഒരു വിശ്വാമിത്രൻ അല്ലെങ്കിൽ ലോകത്തിന്റെ സുഹൃത്തായി ഇന്ത്യ മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ലോകം ഇന്ത്യയെ ഒരു പ്രശ്‌നപരിഹാരദാതാവായാണ് കാണുന്നത്. വിഭജനത്തെ മറികടക്കുന്നു. വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയും സാങ്കേതികവിദ്യയിലെ പുരോഗതിയും നമ്മുടെ കഴിവുകളുമാണ് കാരണം. ശക്തവും പ്രതിബദ്ധതയുള്ളതുമായ നേതൃത്വം ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയും വസുധൈവ കുടുംബകം തുല്യമായി വിശ്വസിക്കുന്നവരുമായ ഒരു നേതൃത്വം കൊണ്ടുവന്ന ജനാധിപത്യ ഭരണരീതിയാണ് അതിലും പ്രധാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മളെല്ലാവരും മനസ്സിൽ വെച്ചാൽ ന്യായവും നീതിപൂർവകവും ജനാധിപത്യപരവുമായ ഒരു രീതി തീർച്ചയായും ഉയർന്നുവരും. കൂടാതെ, ഒരു തുടക്കത്തിന്, ഭരണനിർമ്മാതാക്കൾ ഭരണം നടത്തുന്നവരെ കീഴ്പ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. എല്ലാത്തിനുമുപരി, നിയമങ്ങൾ എല്ലാവർക്കും ഒരുപോലെബാധകമാകുമ്പോൾ മാത്രമേ പ്രവർത്തിക്കൂയെന്ന് ജയശങ്കർ ഊന്നിപ്പറഞ്ഞു.
ജി 20 യിൽ ആഫ്രിക്കയെ ഉൾപ്പെടുത്തിയത് ഐക്യരാഷ്ട്രസഭയ്ക്ക് പ്രചോദനമാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 20 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിൽ വളരെ നയതന്ത്രപരമായി വിദേശകാര്യമന്ത്രി കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നു.
Discussion about this post