പനാജി: കാശ്മീർ വിഷയത്തിൽ പാകിസ്താനുമായി ചർച്ച ചെയ്യാൻ ഒരേയൊരു വിഷയമേയുള്ളുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എപ്പോഴാണ് പാക് അധീന കശ്മീരിലെ അനധികൃത അധിനിവേശം പാകിസ്താൻ ഒഴിയുന്നതെന്നതിനെ കുറിച്ചാണ് അതെന്ന് മന്ത്രി വ്യക്തമാക്കി. ജമ്മു കശ്മീർ അന്നും ഇന്നും എന്നും ഇന്ത്യയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജി-20 മീറ്റിംഗുകൾ നടക്കുന്നു. പാകിസ്താന് ജി-20യുമായും ശ്രീനഗറുമായും ഒരു ബന്ധവുമില്ല. പാക് അധീന കശ്മീരിലെ അനധികൃത അധിനിവേശം പാകിസ്താൻ എപ്പോൾ ഒഴിപ്പിക്കുമെന്നത് മാത്രമേ കശ്മീരിനെക്കുറിച്ച് ചർച്ചചെയ്യാനുള്ള വിഷയമേയുള്ളൂയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദ വിഷയത്തിൽ ഇന്ത്യയും പാകിസ്താനും ഒരുമിച്ച് നിൽക്കണമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ”ഭീകരതയുടെ ഇരകൾ തീവ്രവാദികളുമായി ഒരുമിച്ച് ഇരുന്നു ഭീകരവാദം ചർച്ച ചെയ്യാറില്ല. ഭീകരതയുടെ ഇരകൾ സ്വയം പ്രതിരോധിക്കുന്നു, തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നു, ചിലർ ഇവിടെ വന്ന് കപട വാക്കുകൾ പ്രസംഗിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭീകരത പാകിസ്താന്റെ വ്യവസായമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭീകരരുടെ പ്രധാനതാവളമാണ് പാകിസ്താനെന്നും എപ്പോഴും തീവ്രവാദത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് പാകിസ്താൻ ചെയ്യുന്നതെന്ന് ജയ്ശങ്കർ ആഞ്ഞടിച്ചു.
Discussion about this post