ന്യൂഡൽഹി: രാജ്യത്ത് ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, സെർവറുകൾ എന്നിവ നിർമ്മിക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതിയിലേക്ക് 32 അന്താരാഷ്ട്ര ഇലക്ട്രോണിക്സ് കമ്പനികൾ അപേക്ഷിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.നവംബർ മുതൽ ലാപ്ടോപ്പ് ഇറക്കുമതിയിൽ സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് കേന്ദ്രമന്ത്രിയുടെ ഈ വെളിപ്പെടുത്തൽ.
എച്ച്പി, ഡെൽ, ലെനോവോ, തോംസൺ, ഏസർ, അസൂസ് തുടങ്ങിയ കമ്പനികൾ പദ്ധതിക്ക് കീഴിൽ ലാപ്ടോപ്പുകൾ നിർമ്മിക്കുമെന്ന് വൈഷ്ണവ് പറഞ്ഞു. HP, VVDN, Lenovo എന്നിവ സെർവറുകൾ നിർമ്മിക്കും.ഞാൻ എല്ലാ അപേക്ഷകരോടും സംസാരിച്ചു, അവർ ഒരു ആശങ്കയും ഉന്നയിച്ചില്ലെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
3.35 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനം പ്രതീക്ഷിക്കുന്നതായും 75,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് ലാപ്ടോപ്, ടാബ്ലെറ്റ് തുടങ്ങിയവയുടെ ഇറക്കുമതിയിൽ നിയന്ത്രണമേർപ്പെടുത്തിയത്.ഇന്ത്യയിൽ തന്നെ ഐടി-ഹാർഡ് വെയർ നിർമ്മിക്കാനുള്ള പദ്ധതിയ്ക്കാണ് ഇതോടെ തുടക്കം കുറിക്കുക. ലാപ്ടോപ്, സെർവറുകൾ എന്നിവയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന ഹബ്ബായി ഇന്ത്യയെ മാറ്റാൻ പുതിയ നയം സഹായിക്കുമെന്നാണ് കരുതുന്നത്.
Discussion about this post