കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും മാനേജുമെന്റുകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. ഏറ്റവും ലളിതമായി പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു സ്വാശ്രയ പ്രവേശനം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും അതുകൊണ്ടുതന്നെ സ്വാശ്രയ പ്രവേശനം ആകെ കുഴഞ്ഞുമറിയുന്ന അവസ്ഥയിലെത്തിയെന്നും കോടതി പറഞ്ഞു.
പ്രവേശനത്തിനായുള്ള ഫിസ് ഘടന ഏറ്റവും ലഘുവായി പരിഹരിക്കാമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. ഫീസ് ഘടനയുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു വ്യക്തതത ഇനിയും വന്നിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി തുടങ്ങിയ വിമര്ശങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. കുട്ടികളുടെ ഭാവി ആരും പരിഗണിക്കുന്നില്ല. അവരുടെ ഭാവി പരിഗണിക്കാതെയാണ് ഫീസിന്റെ കാര്യത്തില്‍ മാത്രമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രവേശനം നീണ്ടുപോകാനുള്ള സാഹചര്യം ഉണ്ടാക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.
സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ വിശദമായി വാദം കേള്‍ക്കുന്നതിനായി നാളത്തേക്ക് മാറ്റിയിട്ടുണ്ട്. നാളെ ഇത് സംബന്ധിച്ച കൃത്യമായ നിലപാട് കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്കി. അതേസമയം അഞ്ചുലക്ഷം രൂപ കെട്ടിവെച്ച് പ്രവേശനം നേടിക്കഴിഞ്ഞാല്‍ ബിഡിഎസിലേക്കോ മറ്റോ മാറിയാല്‍ ആ ഫീസ് ഇതിലേക്ക് പരിഗണിക്കില്ല എന്ന നിലപാട് എന്‍ട്രന്‍സ് കമ്മീഷണകോടതിയില് നിലപാടെടുത്തിരുന്നു. ഇതിന് ശേഷമാണ് കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉണ്ടായത്.
Discussion about this post