ഡൽഹി: അഖില കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന ഉത്തരവ് തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് ഷെഫിന് ജഹാന് നല്കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈകോടതി റദ്ദാക്കിയ വിവാഹം പുനസ്ഥാപിച്ചു നല്‍കണമെന്നും അഖിലയെ സുപ്രിംകോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഷെഫിന് ജഹാന്റെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെടും. ചീഫ് ജസ്റ്റിസ് ജീപക് മിശ്ര, ജസ്റ്റിസ്മാരായ ദീപക് ചന്ദ്രചൂഡന്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
അന്വേഷണവുമായി മുന്നോട്ടു പോകാന്‍ അനുവദിക്കണമെന്ന് എൻ.ഐ.എ കോടതിയില്‍ ആവശ്യപ്പെടും. ഇതുവരെ നടത്തിയ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ എൻ.ഐ.എ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.
അതേസമയം അഖിലയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് സുപ്രികോടതിയില്‍ ആവശ്യപ്പെടും. അഖില അവകാശ ലംഘനം നേരിടുന്നുവെന്നുള്ള പരാതികള്‍ ലഭിക്കുന്നതായും വനിതാ കമ്മീഷന് കോടതിയെ അറിയിക്കും.
വൈക്കം സ്വദേശിനി അഖിലയും കൊല്ലം സ്വദേശി ഷെഫിന് ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന ഉത്തരവ് ആഗസ്റ്റ് മാസമാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. സുപ്രിം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണമെന്നും ചീഫ് ജസ്റ്റിസായിരുന്ന ജെഎസ് ഖേഹറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന് സുപ്രിം കോടതിയെ അറിയിച്ചിരുന്നു.
Discussion about this post