എടപ്പാള്‍ : കേരളത്തിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ ഭീകരമുഖം ആദ്യമായി പുറം ലോകത്തിന് പിന്നില്‍ അഴിഞ്ഞു വീണ ചേകന്നൂര്‍ മൗലവി തിരോധാനത്തിന് ഇന്ന് കാല് നൂറ്റാണ്ട് തികയുകയാണ്. ആവിശ്ക്കാര സ്വാതന്ത്ര്യത്തിനും, ജീവിക്കാനുമുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കേരളത്തിന്റെ പോരാട്ടങ്ങളെ പ്രകീര്‍ത്തിക്കുന്ന രാഷ്ട്രീയ കേരളം ചേകന്നൂര്‍ മൗലവിയ്ക്കും കുടുംബത്തിനും മുന്നില്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. കൊലപാതികകളെ നിയമത്തിന് മുന്നിലെത്തിക്കാനും പരമാവധി ശിക്ഷ വാങ്ങി നല്‍കാനും ശ്രമിക്കാതെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി കൊലയാളികളെ സംരക്ഷിച്ചുവെന്ന ആരോപണമാണ് കേരളം ഭരിച്ച ഇരുമുന്നണികളും വിഷയത്തില്‍ നേരിടുന്നത്. പോപ്പുലര്‍ ഫ്രണ്ടിലൂടെ ഐഎസ് അനുകൂല നിലപാടുകളിലൂടെ കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വേരുറപ്പിക്കാന്‍ ഇടയായത്. ചേകന്നൂരിന്റെ കൊലപാതകത്തെ അവഗണിച്ചതിന്റെ പ്രതിഫലമെന്ന വിമര്‍ശനമാണ് ഉയരുന്നത്. ചേകന്നൂര്‍ മൗലവിയെ വധിച്ചവരെ കണ്ടെത്തി ശിക്ഷിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അധ്യാപകന് ടി.ജെ ജോസഫിന്റെ കൈപത്തി വെട്ടി മാറ്റാനോ, ജിഹാദ് കൊലപാതകങ്ങള്‍ നടത്താനോ ഇസ്ലാമിക ഭീകരര്‍ക്ക് കഴിയുന്ന സാഹചര്യം ഉണ്ടാവുകയില്ലായിരുന്നുവെന്നാണ് എംഎന്‍ കാരശ്ശേരിയെ പോലുള്ളവര്‍ പറയുന്നത്.
വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി തീവ്രവാദത്തിന് നേരെ പോലു കണ്ണടച്ച സര്‍ക്കാരുകള്‍ വലിയ തെറ്റാണ് ചെയ്തതെന്ന് ബോധ്യപ്പെടാന്‍ അധിക കാത്തിര്കേകണ്ടി വന്നില്ല. 25 വര്‍ഷം മുന്‍പ് രാത്രിയിലാണ് ഒരുസംഘം ആളുകള്‍ ചേകനൂര്‍ മൗലവിയെ കൂട്ടിക്കൊണ്ടുപോയത്. അദ്ദേഹം പിന്നീട് തിരിച്ചുവന്നില്ല. മൗലവിയെ കൊലപ്പെടുത്തിയെന്ന് കണ്ടെത്താന്‍ വര്‍ഷങ്ങളുടെ അന്വേഷണം വേണ്ടിവന്നു.മൃതദേഹംപോലും കിട്ടിയില്ലെന്ന വിഷമം മാത്രമല്ല കുടുംബത്തിന്. 25 വര്‍ഷത്തിനിപ്പുറവും പ്രതികള്‍ക്കെല്ലാം ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള പോരാട്ടം തുടരുകയാണ് അവര്‍.
1993 ജൂലൈ 29ന് ആണ് എടപ്പാള്‍ കാവില്‍പ്പടിയിലെ വീട്ടില്‍നിന്ന് ചേകനൂര്‍ മൗലവിയെ രണ്ടുപേര്‍ കൂട്ടിക്കൊണ്ടുപോയത്. ജൂലൈ 31ന് മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മയും അമ്മാവന് സാലിം ഹാജിയും പൊന്നാനി പൊലീസില്‍ പരാതി നല്കി. ഓഗസ്റ്റ് 16ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 1996 ഓഗസ്റ്റ് രണ്ടിനു സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. 2000 നവംബര്‍ 27ന് ആദ്യ രണ്ടു പ്രതികളെ തൃശൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. ഒന്‍പതു പ്രതികളുണ്ടായിരുന്ന കേസില്‍ 2010 സെപ്റ്റംബര്‍ 29ന് ആലങ്ങോട് കക്കിടിപ്പുറം വി.വി.ഹംസയ്ക്ക് ഇരട്ടജീവപര്യന്തം വിധിച്ചു.
കോളിളക്കമുണ്ടാക്കിയ കേസിലെ ഒന്‍പതു പ്രതികളില്‍ ഒരാളെ മാത്രം ഇരട്ടജീവപര്യന്തത്തിനു ശിക്ഷിച്ചു. മറ്റുള്ളവര്‍ക്കെതിരെ തെളിവുണ്ടായിരുന്നില്ല. വിധിക്കെതിരെ കുടുംബം ഹൈക്കോടതിയില്‍ നല്കിയ അപ്പീലിലും നടപടി വൈകുകയാണ്. ചേകനൂര്‍ പി.കെ.അബുല്‍ ഹസ്സന് മൗലവിയുടെ മതപരമായ ആശയങ്ങളോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായത് എന്നാണ് കേസ്. ഖുറാന് സുന്നത്ത് സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ചേകന്നൂര്‍ മൗലവി.മതപഠന ക്ലാസിനെന്നു പറഞ്ഞ് മൗലവിയെ രണ്ടുപേര്‍ വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കക്കാട്ടുനിന്ന് അഞ്ചുപേര്‍ കൂടി വാഹനത്തില്‍ കയറി. ശ്വാസം മുട്ടിച്ചുകൊന്ന ശേഷം പുളിക്കല്‍ ചുവന്നകുന്നിനോടു ചേര്‍ന്നുള്ള ആന്തിയൂര്‍കുന്നില്‍ കുഴിച്ചിട്ടു. പിന്നീട് മൃതദേഹം മാറ്റിയെന്നാണ് കണ്ടെത്തല്‍.
ഇറക്കിക്കൊണ്ടുപോകല്‍, കൊലപാതകം, മൃതദേഹം മറവുചെയ്യല്‍, മറവുചെയ്തിടത്തുനിന്നു മാറ്റല്‍ എന്നിങ്ങനെ നാലു സംഘങ്ങളായാണ് കുറ്റകൃത്യം നടപ്പാക്കിയതെന്ന് സിബിഐ കണ്ടെത്തിയിരുന്നെന്ന് സാലിം ഹാജി പറയുന്നു.
കേസ് ഡയറി കാണാനില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട്, തെളിവുകള്‍ കൈകാര്യം ചെയ്യുന്നില് വന്ന വീഴ്ച, വ്യക്തമായ സൂചനകള്‍ പോലും പ്രയോജനപ്പെടുത്താതിരുന്ന സിബിഐ നിലപാട്… ഇങ്ങനെ പല ഘടകങ്ങളും വിധി പ്രതികള്‍ക്ക് അനുകൂലമാക്കിയെന്ന് വീട്ടുകാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും കുറ്റകരമായ നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചത്. വിഷയം സമൂഹത്തില്‍ ചര്‍ച്ചയാകാതിരിക്കാന്‍ വരെ രാഷ്ട്രീയ കക്ഷികള്‍ ശ്രമിച്ചുവെന്നാണ് ാരോപണം.
Discussion about this post