ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ലേഖകന്റെ കൈയില്‍ തന്നെ ചായപ്പാത്രം എല്‍പ്പിച്ചാലോ?
കുമ്മനം രാജശേഖരനുമൊത്ത് ഒരു പ്രഭാതം
കഴിക്കുന്നതിനു മുമ്പ്, ആഹാരത്തിനു മുന്നിലിരുന്നു സന്യാസിമാരും ഗൃഹസ്ഥരുമൊക്കെ ഒരു മന്ത്രം ജപിക്കാറുണ്ട്.
സമസ്തലോകത്തിനും ജീവജാലങ്ങള്‍ക്കും സുഖം പകരണേ എന്ന ശാന്തിമന്ത്രം. കുമ്മനം രാജശേഖരന് സന്യാസിയോ ഗൃഹസ്തനോ അല്ല, രാഷ്ട്രീയക്കാരനാണ്. എന്നിട്ടും ഭക്ഷണത്തിനു മുന്നിലിരുന്നു കണ്ണുകള്‍ പൂട്ടി ഒരു നിമിഷത്തെ നിശബ്ദ പ്രാര്‍ഥനയിലാണ്.
ജഗതി ബണ്ടുറോഡു കോളനിയിലെ വീട്ടിലാണു പ്രഭാതഭക്ഷണം. കുടുസുമുറിയില്‍ നിലത്തുവിരിച്ച പായയില്‍ ചമ്രം പടിഞ്ഞുള്ള ഇരിപ്പ്. ഇഡലിയും സാമ്പാറും വടയും സമൂസയും ഞാലിപ്പൂവന് പഴവും വിഭവങ്ങള്‍. കൂടെ മധുരമില്ലാത്ത ചായ.
ചമ്രം പടിഞ്ഞിരിക്കാന്‍ കുമ്മനത്തിനു ബുദ്ധിമുട്ടില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയ ശീലമാണ്. ഒപ്പം യോഗയും. ശീലവും യോഗയും സമാസമം ചേര്‍ന്നപ്പോള്‍ ആരോഗ്യ കാര്യത്തില്‍ വിധിപ്രകാരം കുമ്മനത്തിനിപ്പോള് രാജയോഗമാണ്.
നിലത്തിരിപ്പിനെപ്പറ്റി ചോദിച്ചു.
‘കഴിവതും നിലത്താണ് ഇരിക്കുന്നത്. പ്രചാരകനായിരുന്ന കാലംമുതല്‍ അങ്ങനെയാണ്. കല്യാണങ്ങള്‍ക്കോ ചടങ്ങുകള്‍ക്കോ ഒക്കെ പോകുമ്പോള്‍ പതിവുതെറ്റും.’
മിസോറാം ഗവര്‍ണറായപ്പോള്‍ പതിവുതെറ്റി. ഗവര്‍ണര്‍ നിലത്തിരുന്ന് കഴിക്കുന്നതു ശരിയല്ലല്ലോ. അങ്ങനെ കുറക്കാലം രാജ്ഭവനിലെ ഡൈനിങ് ടേബിളിലിരുന്നായി കഴിപ്പ്. വിഭവങ്ങളില്‍ അപ്പോഴും ആര്‍ഭാടമില്ല. അക്കാലത്തു കേരളത്തില്‍ നിന്നും കുമ്മനത്തെ കാണാന്‍ മിസോറാമില്‍ ചെന്നവര്‍ പറഞ്ഞ കഥകളുണ്ട്. ‘അവിടെയും രാജേട്ടനു കഞ്ഞിയും പയറുതോരനും പപ്പടവും തന്നെ.’
കഴിക്കുന്നതിനു മുമ്പുള്ള ഈ പ്രാര്‍ഥന എന്താണ്?
പ്രതീക്ഷിക്കാത്ത ചോദ്യത്തിനുത്തരം ആദ്യം ചിരി.
‘മനസ്സിനകത്തു സാഹോദര്യത്തിന്റെ ഒരു പങ്കിടലാണ്. ഈ വീട്ടില്‍ വന്ന് നമ്മള് ആഹാരം കഴിക്കുകയാണ്. ഈ ഭക്ഷണം അവരുടെ അധ്വാന ഫലമാണ്. അതു പങ്കിടുന്ന അവര്‍ക്കു നന്മയുണ്ടാകണം. ഉപജീവനത്തിനായി അവര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ അഭിവൃദ്ധിപ്പെടണം. അത്തരം തൊഴിലിടങ്ങള്‍! വഴി നാടു വളരണം. എല്ലാം ഒന്നിനൊന്നു ബന്ധപ്പെട്ടിരിക്കുകയാണ്.’
ആദ്യമേ ആര്‍എസ്എസ്, പക്ഷേ
രാഷ്ട്രീയം പഠിച്ചതു സോഷ്യലിസ്റ്റില്‍ നിന്നും
കോട്ടയം ജില്ലയില്‍ ആര്‍എസ്എസ് സജീവമാകുമ്പോള്‍ കുമ്മനം നേതൃനിരയിലുണ്ട്. ജില്ലയിലെ 5–ാമത്തെ ശാഖ കുമ്മനം ഗ്രാമത്തിലായിരുന്നു. 12 കാരനും വിദ്യാര്‍ഥിയുമായ രാജശേഖരന് മുഖ്യശിക്ഷകന്‍. 70–ല്‍ മന്നത്തു പത്മനാഭന് മരിച്ച ദിവസം കുമ്മനം നാട്ടിലൊരു പൊതുയോഗം സംഘടിപ്പിച്ചു.
‘കുമ്മനത്തേയ്ക്ക് അന്നു റോഡില്ല. മീനച്ചിലാറിന്റെ കൈവഴിയായ അഞ്ചുണ്ണിയാറിലൂടെ വള്ളത്തില്‍ മൈക്കു വച്ചുകെട്ടി അനൗണ്‍സ്മെന്റ് നടത്തി.’
യോഗത്തിന് ആളുകൂടി. അതോടെ നാട്ടുകാര്ക്കിടയിര് പേരായി.
ആര്‍എസ്എസ് ആണെങ്കിലും രാഷ്ട്രീയം പഠിപ്പിച്ചത് അച്ഛന്റെ സുഹൃത്തായിരുന്ന സോഷ്യലിസ്റ്റുകാരന്‍ പി.ബി.ആര് പിള്ളയായിരുന്നു. അദ്ദേഹം മൂന്നുതവണ ജനതാപാര്‍ട്ടി അംഗമായി നിയമസഭയിലെത്തി.
ഇന്ദിരാഗാന്ധിയുടെ കാറിനു മുന്നില്‍ കരിങ്കൊടിയുമായി ചാടി ഹീറോയായ ആളാണ്. 70–ല്‍ ഏറ്റുമാനൂരില്‍ നിന്നും മല്‍സരിച്ചപ്പോള്‍ അദ്ദേഹം കുമ്മനത്തിന്റെ അച്ഛനും എന്‍എസ്എസ് താലൂക്ക് യൂണിയന് ഭാരവാഹിയുമായ വി.കെ. രാമകൃഷ്ണപിള്ളയെ കാണാനെത്തി.
അന്ന് അച്ഛന് സ്ഥാനാര്‍ഥിക്കു കൊടുത്ത വാഗ്ദാനം കേട്ടു കുമ്മനം തല കറങ്ങി വീണില്ലെന്നേയുള്ളൂ.
‘പി.ബി.ആറിനെ സഹായിക്കാന്‍ രാജന് വരും.’
അച്ഛന്റെ ധിക്കരിച്ചില്ല, പി.ബി.ആറിന്റെ കൂടെ പോയി. അതായിരുന്നു ആദ്യത്തെ തിരഞ്ഞെടുപ്പുകളരി. .
പില്ക്കാലത്തു പത്രപ്രവര്‍ത്തനം പഠിപ്പിക്കാന്‍ പിള്ള കുമ്മനത്തെ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നു. എംഎല്‍എ ഹോസ്റ്റലില്‍ പാര്‍പ്പ്. അന്നത്തെ ക്ലാസ് മേറ്റ് ലീലാ മേനോന് പിന്നീടു ജന്മഭൂമിയുടെ എഡിറ്ററായി മാറി.
കായ്ച്ചു മധുരം പകര്‍ന്നു നാടാകെ
‘രാജേട്ടന്റെ സമ്മാനങ്ങള്‍’
ഇഡലിയെ വേദനിപ്പിക്കാതെയാണു സാമ്പാറൊഴിച്ച് ഉടയ്ക്കുന്നത്. അതിനിടെ വീട്ടിലെ കുട്ടികളെ പരിചയപ്പെട്ടു. സംഗീതയും സിദ്ധാര്‍ത്ഥും. കുട്ടികളോടു കുമ്മനത്തിനു പ്രത്യേക ഇഷ്ടം തന്നെയുണ്ട്.
കുട്ടികള്‍ തന്നെ ‘സാര്‍’ എന്നു വിളിക്കുന്നത് ഇഷ്ടമല്ല. പകരം ‘കുമ്മനം’ എന്നു വിളിച്ചോളാന്‍ പറയും. എല്‍കെജി പ്രായമുള്ള കുരുന്നുകള്‍ ‘കുമ്മനം’ എന്നു വിളിക്കുന്നതുകേട്ട് പൊട്ടിച്ചിരിക്കാനിഷ്ടം. കൗമാരക്കാര്‍ക്ക് അദ്ദേഹം ‘രാജേട്ട’നാണ്.
യാത്രകളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സവിശേഷ സമ്മാനം കരുതാറുണ്ട് : പ്ലാവിന് തൈകള്‍! സ്വയം പാകി മുളപ്പിച്ചെടുക്കുന്നതാണ്. കേരളമാകെ സഞ്ചരിച്ച് അങ്ങനെ കുറെ തൈകള്‍ നല്കി. .
ചക്കയുടെ പ്രചാരണത്തിലും കുമ്മനം സജീവമായിരുന്നു.
’10 വര്‍ഷം മുമ്പായിരുന്നു അത് ആ ക്യാംപയിന് പിന്നീടു വ്യക്തികളും സംഘടനകളുമൊക്കെ ചേര്‍ന്നു വിജയമാക്കി. സര്‍ക്കാര്‍ ചക്കയെ വിശിഷ്ട ഫലമായി പ്രഖ്യാപിച്ചു.’
കല്യാണത്തിനു ക്ഷണിക്കുന്നവരോടു കുമ്മനം പറയാറുണ്ട്.
‘സദ്യയില്‍ ചക്ക കൊണ്ട് എന്തെങ്കിലുമുണ്ടെങ്കിലേ പങ്കെടുക്കൂ..’ ഏത്തവാഴക്കൃഷിയിലും ഒരു കൈ നോക്കിയിട്ടുണ്ട്. .
സോദ്ദേശ്യകവിയും
പത്രപ്രവര്‍ത്തകനും
പ്രചാരണം കൊണ്ടുപിടിച്ചിട്ടുണ്ട്. അതിനിടയില്‍ പത്രവായന മുടങ്ങുന്നതാണ് സങ്കടം.
‘ഒരു മനസുഖം തോന്നില്ല!’
‘ദീപിക’യിലൂടെയാണു മാധ്യമ പ്രവര്‍ത്തനത്തിനു തുടക്കം. പിന്നീടു 4 പത്രങ്ങളില്‍ കൂടി ജോലി ചെയ്തു. 10 വര്‍ഷക്കാലം ജന്മഭൂമിയുടെ ചുമതലക്കാരനായപ്പോള് എഴുത്തു മാത്രമല്ല പത്രക്കെട്ടു വണ്ടിയില്‍ കയറ്റാന്‍വരെ കുമ്മനം കൂടെ നിന്നിരുന്നു.
എതിരാളിയായ ശശി തരൂരിനെപ്പോലെ കുമ്മനവും എഴുത്തുകാരന് തന്നെ. കവിതയാണു തട്ടകം. രണ്ടുവരി കവിത മനസ്സില്‍ വന്നാല്‍ അപ്പോളതു കുറിച്ചു വയ്ക്കും.
ആലപ്പി രംഗനാഥും എല്‍.പി.ആര് വര്‍മയും പട്ടണക്കാടു പുരുഷോത്തമനും കുമ്മനത്തിന്റെ പാട്ടുകള്‍ പാടിയിട്ടുണ്ട്.
‘ശക്തിരഥയാത്ര’യില്‍ മുഴങ്ങിക്കേട്ട പാട്ട് കുമ്മനത്തിന്റേതായിരുന്നു.
‘എഴുത്തെല്ലാം സോദ്ദേശ്യ രചനകളാണ്. ആരെയും ഉപദ്രവിക്കാനല്ല’
(ചിരി)
ഇത്തവണ ഒന്നാം സ്ഥാനത്തുതന്നെ
‘വിജയത്തില്‍ കുറഞ്ഞൊന്നും ഈ തിരഞ്ഞെടുപ്പില്‍നിന്നു പ്രതീക്ഷിക്കുന്നില്ല. ജനങ്ങള്‍ക്കു വേണ്ടിയാണു സ്ഥാനാര്‍ത്ഥിത്വം.
എന്റെ കാര്യം ജനങ്ങള്‍ നോക്കുമെന്നു വിശ്വാസമുണ്ട്.’
അല്‍പ്പനേരം രാഷ്ട്രീയം പറഞ്ഞു.
’60 വര്‍ഷംകൊണ്ടു പറ്റാത്തതു 5കൊല്ലം കൊണ്ടു മോദി നേടിയില്ലേ? കേരളത്തില്‍ വിശ്വാസികള്‍ക്കു രക്ഷയില്ല. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങള്‍ ഭരിക്കുന്നതു വിശ്വാസികളാണോ? മാറ്റം ആവശ്യമാണ്.’
ന്മ
മുറ്റത്തേക്കിറങ്ങി കല്ലിന്‍മുകളില്‍ വച്ച മടക്കുവീണ അലുമിനിയം ബക്കറ്റില്‍ നിന്നും വെള്ളമെടുത്തു കൈ കഴുകി കുമ്മനം ആതിഥേയയായ ഷിജിയോടു പറ!ഞ്ഞു, ‘ഇഡലി നന്നായിട്ടുണ്ട്. സാമ്പാറും മോശമല്ല കേട്ടോ.’
https://www.facebook.com/tb.lal/posts/2597909726948025
Discussion about this post