പ്രധാനമന്ത്രി നരേന്ദ്രമോദി 47 നും 56 നും ഇടയിൽ പ്രായമുളള എം.പിമാരെ ഔദ്യോഗിക വസതിയിൽ എത്തി സന്ദർശിച്ചു. 56 വയസ്സിനു മുകളിലുളള പാർട്ടി എം.പിമാരെ വ്യാഴാഴ്ച സന്ദർശിക്കും.
പാർട്ടി പാർലമേന്റേറിയൻമാരുമായുളള ആശയ വിനിമയ പരമ്പരയിലെ ആറാമത്തെ യോഗമാണിത്.നിയമസഭ സാമാജികരെ ഏഴ് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. മോദി ഇതിനകം തന്നെ ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളിലെ പാർലമെന്റ് അംഗങ്ങളെ സന്ദർശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാൻ ഇരു സഭകളിൽ നിന്നുളള ബി.ജെ.പി എം.പിമാർക്ക് അവസരം ലഭിക്കുന്നതിനാണ് യോഗം ആസൂത്രണം ചെയ്തിരിക്കുന്നത്. അവർക്ക് മാർഗ നിർദ്ദേശം നൽകുകയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനും അവസരം ലഭിക്കുമെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.
യുവ എം.പിമാരുമായുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞത് സാമൂഹ്യപ്രവർത്തനങ്ങളിൽ തങ്ങൾ പങ്കാളികളാകണമെന്നാണ്. കാരണം, രാഷ്ട്രീയത്തെക്കാൾ കൂടുതൽ ആളുകൾ അത് വിലമതിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post