ജമ്മുകാശ്മീരിലെ പൂഞ്ചിൽ പാക്കിസ്ഥാൻ നടത്തിയ വെടി നിർത്തൽ നിയമ ലംഘനത്തിൽ 10 ദിവസം പ്രായമുളള കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിലെ ഷാപ്പൂരിലും സൗജിയാൻ മേഖലകളിലും പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു. കുട്ടിയുടെ നില അതീവ ഗുരതരാവസ്ഥയിലാണ്. ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷിക്കുകയാണെന്ന് ജില്ല ആസ്പത്രി ഡോ.മഞ്ജിത്ത് സിംഗ് പറഞ്ഞു. രണ്ട് മുതർന്നവരെയും ആസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് അഞ്ച് പണിയോടെ ഷാപ്പൂരിലും സൗജിയാൻ മേഖലയിലും നിയന്ത്രണ രേഖയിൽ ചെറിയ ആയുധങ്ങളും മോട്ടോറുകളും ഉപയോഗിച്ച് തീവ്രമായ ഷെല്ലാക്രമണം നടത്തി പാക്കിസ്ഥാൻ പ്രകോപിക്കുകയായിരുന്നു. ഇതോടെ വെടിനിർത്തൽ നിയമ ലംഘനം ആരംഭിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ സൈന്യം മോട്ടോർ ഷെല്ലുകളും ചെറിയ ആയുധങ്ങളുമായി ഫോർവേഡ് പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ ഒരു സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ജമ്മു മേഖലയിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ രണ്ടാമത്തെ വെടിനിർത്തൽ ലംഘനമാണിത്. സുന്ദർബാനി സെക്ടറിൽ നടന്ന പാക്കിസ്ഥാൻ വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അദ്ദേഹം മരിച്ചു.
പൂഞ്ചിൽ അതിർത്തി കടന്നുള്ള വെടിവയ്പ്പ് രാവിലെ 6.30 ഓടെ ആരംഭിക്കുകയും മണിക്കൂറുകളോളം ഇടയ്ക്കിടെ തുടരുകയും ചെയ്തു. അതിർത്തിയിലെ താമസക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി. സുരക്ഷയ്ക്കായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചതായി അധികൃതർ അറിയിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സന്ദർശന വേളയിൽ പാകിസ്ഥാൻ സൈന്യം പൂഞ്ച് ജില്ലയിലെ മെൻഡാർ സെക്ടറിനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ ബൽനോയ് ഗ്രാമത്തിലെ ഒരു സാധാരണക്കാരന് വെടിയേറ്റിരുന്നു.
Discussion about this post