സൗദി അറേബ്യൻ സർക്കാർ ഉടമസ്ഥതിയിലുളള അരാംകോ പ്ലാൻ്്റുകളിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന്് എണ്ണ ഇറക്കുമതി സംബന്ധിച്ച് ഇന്ത്യയ്ക്കുണ്ടായ ആശങ്ക അകലുന്നു. കേന്ദ്ര സർക്കാർ സൗദി ഭരണകൂടവുമായി ബന്ധപ്പെട്ടു.ഇന്ത്യയ്ക്കുളള എണ്ണ വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്ന് സൗദി ഉറപ്പു നൽകിയതായി പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു.
സെപ്റ്റംബർ മാസത്തെ മൊത്തത്തിലുളള അസംസ്കൃത എണ്ണ വിതരണം ഇന്ത്യൻ ഓയിൽ മാർക്കറ്റിങ്ങ് കമ്പനികളുമായി അവലോകനം നടത്തി. നിലവിലെ സാഹചര്യം ഇന്ത്യ സസൂഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
അരാം കോയിലെ എണ്ണപ്പാടത്തെ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. റിയാദിയെ ഇന്ത്യൻ അംബാസഡർ അരാംകോയിലെ മാനേജ്മെന്റുകളുമായി ബന്ധപ്പെട്ടു.ഇന്ത്യയ്ക്കുളള വിതരണം തടസ്സപ്പെടില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
ഇന്ത്യയുടെ പ്രധാന എണ്ണ സ്രോതസ്സാണ് സൗദി അറേബ്യ. ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലും, പാചക വാതകവും വിതരണം ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് സൗദി. ഡ്രോൺ ആക്രമണം ആഗോള ക്രൂഡ് വിലയിൽ ഏകദേശം 12 ശതമാനം വർധനവുണ്ടാതായാണ് കണക്ക്.
Discussion about this post