പൊതുമേഖലാ ടെലികോം കമ്പനികളായ എം.ടി.എൻ.എലും ബി.എസ്.എൻ.എലും ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗം ഇതിന് തത്വത്തിൽ അംഗീകാരം നൽകിയതായി ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി കടപ്പത്രം ഇറക്കുകയും ആസ്തികൾ വില്‍ക്കുകയും ചെയ്യും. ജീവനക്കാർക്കായി സ്വയം വിരമിക്കൽ (വി.ആർ.എസ്) നടപ്പാക്കും. കടപ്പത്രത്തിലൂടെ 15000 കോടിയും ആസ്തി വില്പനയിലൂടെ 38,000 കോടിയും നാല് വർഷം കൊണ്ട് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ലയനം പൂർണ്ണമായതിന് ശേഷം ബിഎസ്എൻഎല്ലിന്റെ അനുബന്ധ സ്ഥാപനമായി എംടിഎഎൻഎൽ പ്രവർത്തിക്കും. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി ഏർപ്പെടുത്തുന്നത്. ആകർഷകമായ സ്വയം വിരമിക്കൽ പാക്കേജാകും നടപ്പിലാക്കുക. ഇതിനായി 29,937 കോടി രൂപ സർക്കാർ നീക്കിവെക്കുമെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
Discussion about this post