കുല്ഭൂഷണ് ജാദവ് കേസില്‍ വിയന്ന ഉടമ്പടി പാകിസ്ഥാന് ലംഘിച്ചെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലാണ് ഐ.സി.ജെ അധ്യക്ഷൻ ഇക്കാര്യം അറിയിച്ചത്.
പാകിസ്ഥാന്റെ ഭാഗത്തുനിന്നു പ്രശ്ന പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും എന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി പ്രതീക്ഷിച്ചതെന്നും തങ്ങളുടെ വിധി ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള തര്‍ക്കങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും അന്താരാഷ്ട്ര കോടതി അദ്ധ്യക്ഷന്‍ ജസ്റ്റിസ് അബ്ദുള്‍ ഖാദി യൂസഫ് മാധ്യമങ്ങളോട് പറഞ്ഞു
ഇക്കഴിഞ്ഞ ജൂലായിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇതുസംബന്ധിച്ച് ഉത്തരവുണ്ടായത്.എന്നാല്‍ മൂന്നു മാസം പിന്നിട്ടിട്ടും കൂല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെന്നും ജസ്റ്റിസ് അബ്ദുള്‍ ഖാദി യൂസഫ് വിമര്‍ശിച്ചു
Discussion about this post