ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്തുദ്ദവ നേതാവുമായ ഹാഫിസ് സയ്യിദിന് ജയിൽ ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി. ലാഹോറിലെ ഭീകരവിരുദ്ധ കോടതിയാണ് 11 വർഷം തടവുശിക്ഷ വിധിച്ചത്. ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്ന കേസിലാണ് ശിക്ഷ.
പാകിസ്ഥാനിലെ ലാഹോറിലും ഗുജറന്‍വാലയിലുമായി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയെന്നതാണ് ഈ കേസുകള്‍.
കഴിഞ്ഞ ഡിസംബര്‍ 11-ന് ഹാഫിസ് സയീദിനെതിരെയും ഇയാളുടെ കൂട്ടാളിക്കെതിരെയും കോടതി കുറ്റംചുമത്തിയിരുന്നു. ഓരോ കേസിലും അഞ്ചര വര്‍ഷം വീതം തടവും 15000 രൂപ പിഴയുമാണ് ഹാഫിസ് സായീദിന് കോടതി വിധിച്ചത്. രണ്ട് കേസുകളിലെയും തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ലഷ്കര്‍ ഇ ത്വയിബ നേതാവായ ഹാഫിസ് സയീദ്. 166 പേരാണ് 2008-ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനുശേഷം ഹാഫിസ് സയീദിനെതിരേ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ ആഗോളതലത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്കിയ സംഭവത്തില്‍ ആറ് കേസുകളാണ് ഹാഫീസ് സയിദിനെതിരേ ഉണ്ടായിരുന്നത്. ഈ കേസുകളെല്ലാം ഒന്നിച്ച് പരിഗണിക്കണമെന്ന സയിദിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.
Discussion about this post