ന്യൂഡൽഹി: അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും അടിമുടി മാറ്റങ്ങൾ വരുത്തി ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ. മെയ് ഒന്ന് മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരുക. സേവിംഗ്‌സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലുമാണ് മാറ്റങ്ങങ്ങൾ കൊണ്ടുവരുക. ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ പ്രമുഖ ബാങ്കുകളാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്.
എന്തൊക്കൊയാണ് ആ മാറ്റങ്ങൾ എന്നു നോക്കാം…
ഐസിഐസിഐ ബാങ്ക്
മെയ് ഒന്ന് മുതൽ സേവിംഗ്‌സ് അക്കൗണ്ട് ഇടപാടുകൾക്ക് ഐസിഐസിഐ ബാങ്ക് പുതുക്കിയ നിരക്കുകൾ നടപ്പിലാക്കും. ചെക്ക് ബുക്ക് ഇഷ്യൂ, IMPS ഇടപാടുകൾ, ക്ലിയറിംഗ് സേവനങ്ങൾ, ഡെബിറ്റ് റിട്ടേണുകൾ തുടങ്ങിയ സേവനങ്ങളെ ഈ മാറ്റങ്ങൾ ബാധിക്കും. മെയ് ഒന്ന് മുതൽ ഡെബിറ്റ് കാർഡ് പ്രതിവർഷ ഫീസ് 200 രൂപയായിരിക്കും. ഗ്രാമീണ മേഖലകളിൽ പ്രതിവർഷം 99 രൂപയാണ്. ആദ്യത്തെ 25 ചെക്ക്‌ലീഫുകൾ എല്ലാവർഷവും സൗജന്യമായി നൽകും. പിന്നീടുള്ള ഓരോ ചെക്ക് ലീഫിനും നാല് രൂപ വീതം ഈടാക്കും.
യെസ് ബാങ്ക്
യെസ് ബാങ്ക് വരുന്ന ഒന്നാം തീയതി മുതൽ സേവിംഗ്‌സ് അക്കൗണ്ടുകൾക്കുള്ള ചാർജുകൾ ഈടാക്കും. ഗ്യാസ്, വൈദ്യുതി, മറ്റ് യൂട്ടിലിറ്റി ബില്ലുകൾ എന്നിവ അടയ്ക്കുന്നതിന് യെസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകൾ കൂടുതൽ ചിലവേറിയതാകും.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
യൂട്ടിലിറ്റി ബില്ലുകൾക്കുള്ള മൊത്തം ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ 20000 രൂപയിൽ കൂടുതലാണെങ്കിൽ ഐഡിഎഫ്‌സി ബാങ്ക് ഒരു ശതമാനം കൂടുതൽ തുകയും ജിഎസ്ടിയുടെ അധിക ചാർജും ഈടാക്കും. സർചാർജിനൊപ്പം നിങ്ങൾക്ക് 18 ശതമാനം ജിഎസിടി അധികമായി നൽകേണ്ടി വരും. ഇതിൽ കുറവാണെങ്കിൽ ഈ ഈ അധിക നിരക്ക് നൽകേണ്ടി വരില്ല.
എച്ച്ഡിഎഫ്‌സി ബാങ്ക്
മുതിറന്ന പൗരന്മാർക്ക് മാത്രമുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി എച്ച്ഡിഎഫ്‌സി ബാങ്ക് നീട്ടി. സീനിയർ സിറ്റിസൻ കെയർ എഫ്ഡി പ്ലാനിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി മെയ് പത്ത് വരെ നീട്ടിയിട്ടുണ്ട്.
Discussion about this post