പൊതുജനത്തെ ദുരിതക്കയത്തിലാക്കുകയും ഒരാളുടെ മരണത്തിന് കാരണമാകുകയും ചെയ്ത കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെതിരെ ജില്ലാ കളക്ടർ.
കെ.എസ്.ആർ.ടി.സിയ്ക്ക് വീഴ്ചപറ്റിയെന്ന് കലക്ടറുടെ പ്രാഥമിക റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കളക്ടർ കെ.ഗോപാലകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ, കെ.എസ്.ആർ.ടി.സിയ്ക്ക് അവശ്യ സർവീസ് നിയമം(എസ്മ) നിർബന്ധമാക്കണമെന്നും നിർദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്. കിഴക്കേകോട്ടയിൽ നേരിട്ടെത്തിയ ജില്ലാ കലക്ടർ, കെ.എസ്.ആർ.ടി.സി
ജീവനക്കാരിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും സാക്ഷികളായ ജനങ്ങളിൽ നിന്ന് മൊഴിയെടുത്തിരുന്നു. ഗതാഗതക്കുരുക്കിൽ പെട്ട കാരണമാണ് ആംബുലൻസിന് സംഭവ സ്ഥലത്ത് സമയത്തിനെത്താൻ കഴിയാഞ്ഞതെന്ന് ഫോർട്ട് സി.ഐ മൊഴി കൊടുത്തു.എന്നാൽ, സമരത്തിന് ആഹ്വാനം ചെയ്തിട്ടില്ല എന്നായിരുന്നു കെ.എസ്.ആർ.ടി.സി യൂണിയന്റെ മൊഴി.പരിശോധനകളും അന്വേഷണങ്ങളും പൂർത്തിയാക്കിയശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കും.
Discussion about this post