തിരുവനന്തപുരം. ഗോവയിൽ മലയാളി പെൺകുട്ടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാംരാജ്.
തീവ്ര ഇടതുസംഘടനകളിൽ ആകൃഷ്ടയായ ശേഷം അഞ്ജന ആളാകെ മാറുകയായിരുന്നു. അമ്മയും സഹോദരിമാരുമായി വഴക്കിട്ടു വീടുവിട്ട ഈ പെൺകുട്ടി, കുറേക്കാലം ലഹരി വിമുക്ത കേന്ദ്രങ്ങളിൽ ആയിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. പിന്നീട് ഇക്കഴിഞ്ഞ ദിവസം ഗോവയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. അറിഞ്ഞിടത്തോളം ഈ പെൺകുട്ടിയുടെ മരണത്തിൽ ചില തീവ്രവാദ സംഘടനകൾക്കും, മയക്കുമരുന്നു മാഫിയകൾക്കും പങ്കുണ്ടെന്ന് തന്നെയാണ് മനസിലാകുന്നത്. അഞ്ജന ഹരീഷിൽ നിന്നും ചിന്നു സുൽഫിക്കറിലേക്കുള്ള യാത്രയുടെ അന്വേഷണം ഒരുപാട് ദുരൂഹതകളുടെ ചുരുളഴിച്ചേക്കാമെന്നും യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പറയുന്നു.
ഒരു ഉന്നതതല അന്വേഷണം അത്യന്താപേക്ഷികമാണ്…. കഴിഞ്ഞ കുറേക്കാലമായി, കേരളത്തിൽ ഒരു കൂട്ടം ആളുകൾ സ്ത്രീപക്ഷം,പുരോഗമനം, സ്വാതന്ത്ര്യം, തുടങ്ങിയ വാക്കുകളെ തങ്ങളുടെ അരാജകവാദ തിയറികളെ ന്യായീകരിക്കുന്നതിനായി കാര്യമായി തന്നെ ഉപയോഗിക്കുന്നുണ്ട്. തത്ഫലമായി മേൽ പറഞ്ഞ വാക്കുകളൊക്കെ നകാരാത്മകമായ അർത്ഥങ്ങളാണ് സാധാരണ മനസുകളിൽ ഉളവാക്കുക.
പൊതു സമൂഹം വിശിഷ്യാ, ക്യാമ്പസുകളിലും, വീടുകളിലുമെല്ലാം ഇക്കൂട്ടർക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. ശ്യാം രാജ് ചൂണ്ടിക്കാട്ടി.
തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനിയുമായ ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിനെ കഴിഞ്ഞ ദിവസം ആണ് ഗോവയിലെ റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സൃഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ വിനോദസഞ്ചാരത്തിന് പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പോലീസ് ബന്ധുക്കളെ അറിയിച്ചത്.
നാല് മാസം മുന്‍പ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് അര്‍ബന്‍ നക്സലുകള്‍ നേതൃത്വം നല്കുന്ന ഒരു സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ കണ്ടെത്തി ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും സുഹൃത്തുക്കൾക്കൊപ്പം പോകാനാണ് താൽപര്യമെന്ന് പറഞ്ഞ് പോവുകയായിരുന്നു.
നക്സല്‍ നേതാവ് അജിതയുടെ മകൾ ഗാര്‍ഗിക്കൊപ്പമാണ് അഞ്ജന പോയത്. അഞ്ജനയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാമെന്ന് ഗാര്‍ഗി എഴുതി നല്‍കിയിരുന്നു. പിന്നീട് ഗാര്‍ഗിയുടെ വീട്ടിലായിരുന്നു താമസം. മാര്‍ച്ച് 17ന് ആതിര, നസീമ, ശബരി എന്നീ സുഹൃത്തുക്കൊപ്പമാണ് ഗോവക്ക് പോയത്. ഇതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജന അടുത്തിടെ ചിന്നു സുള്‍ഫിക്കര്‍ എന്ന് ഫേസ്ബുക്കില്‍ പേര് തിരുത്തിയിരുന്നു.
അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നും അര്‍ബന്‍ നക്സലുകള്‍ക്കുള്ള ബന്ധം എന്‍ഐഎ അന്വേഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Discussion about this post