ഇടുക്കി: ലോക് ഡൗണില്‍ ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനിടെ പള്ളിമേടയില്‍ അവിഹിത ബന്ധം നടത്തി വൈദികൻ. പള്ളിമേട അടഞ്ഞു കിടന്നതും വിശ്വാസികള്‍ പള്ളിയിലേക്കെത്താതിരുന്നതും മുതലെടുത്തായിരുന്നു വൈദീകന്റെ അവിഹിതം.
വിശ്വാസിയായ വീട്ടമ്മയുമായിട്ടായിരുന്നു ഹൈറേഞ്ചിലെ ഒരു ഫൊറോനാ പള്ളി വികാരിയുടെ അവിഹിത ലീലകള്‍.
ലോക് ഡൗണില്‍ പള്ളി അടച്ചു പൂട്ടിയതോടെ വീട്ടമ്മ പള്ളിമേടയില്‍ സന്ദര്‍ശനം നടത്തുന്നത് പതിവായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ട ചില വിശ്വാസികളാണ് സംഭവം പുറം ലോകത്തെ അറിയിച്ചത്. സംഭവം വിശ്വാസികള്‍ സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
മുന്‍പും വിവാദങ്ങളില്‍ അകപ്പെട്ട വീട്ടമ്മയുമായി വൈദികനു വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നാണ് ഇടവകക്കാര് പറയുന്നത്. പരാതി ലഭിച്ചതോടെ അന്വേഷണം നടത്തിയ സഭാ നേതൃത്വം പരാതിയില്‍ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു.
വൈദികനെ ഇടവകയില്‍ നിന്നും മാറ്റുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പ്രാഥമികമായി നടന്നുവെന്നാണ് സൂചന. വൈദികന്റെ കാമുകിക്ക് കുടുംബവും കുട്ടികളും ഉള്ളതിനാല്‍ സംഭവം പൊലീസ് കേസാക്കേണ്ടെന്നാണ് നിലവില്‍ വിശ്വാസികളുടെ തീരുമാനം. ഇതിനിടെ വൈദികനും വീട്ടമ്മയുമായുള്ള ചില മൊബൈല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ വൈറല്‍ ആണ്. ഹൈറേഞ്ച് ഇറങ്ങിയ വികാരി കുറച്ചുകാലം അങ്കമാലിയില്‍ കണ്ണു ചികിത്സ നടത്തി. ഇപ്പോള്‍ മലയാറ്റൂരില്‍ ഒരു ആശ്രമത്തിലാണെന്നാണ് സൂചന.
Discussion about this post