ഡല്‍ഹി: ജമാഅത്ത് ഇസ്ലാമിയുടെ സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാൻ തുടങ്ങി. സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വിദേശത്ത് നിന്ന് എത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
2012 മുതല്‍ 2020 വരെ സംഘടന നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബധിച്ച വിവരങ്ങളാണ് പ്രധാനമായും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ ശേഖരിക്കുന്നത്.
നേരത്തെ ജമ്മു കാശ്മീരില്‍ ജമാഅത്ത് ഇസ്ലാമിയെ നിരോധിച്ചിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് തൊട്ട് പിന്നാലെയാണ് ജമാഅത്ത് ഇസ്ലാമിയെ കേന്ദ്രം ജമ്മു കശ്മീരില്‍ നിരോധിച്ചത്.
Discussion about this post