മുംബൈ: ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവും. മുംബൈയിലെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഓഫീസില്‍ ആണ് ചോദ്യം ചെയ്യലിന് ദീപിക ഹാജരാവുക.
ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനേയും ചോദ്യം ചെയ്യാനായി നാര്‍ക്കോട്ടിക്സ് വിളിപ്പിച്ചിട്ടുണ്ട്. കരിഷ്മ പ്രകാശുമായി ദീപിക പദുക്കോണ്‍ നടത്തിയ വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക്സ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കരിഷ്മയ്ക്ക് സമൻസ് അയച്ചതിന് പിന്നാലെ ദീപികയ്ക്കും സമൻസ് നൽകുകയായിരുന്നു. ഗോവയിൽ നിന്ന് മുംബൈ വിമാനത്താവളത്തില്‍ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗിനൊപ്പമാണ് ദീപിക എത്തിയത്.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ലഹരിമരുന്ന് കേസിന് പുറമെയാണ് ബോളിവുഡ്ഡിലെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തത്. സുശാന്തിന്റ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് റിമാൻഡിലുള്ള നടി റിയ ചക്രബർത്തി നൽകിയ മൊഴി പ്രകാരം ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂർ, സാറ അലി ഖാൻ, രാകുൽ പ്രീത് സിംഗ് തുടങ്ങിയവർക്കും എൻസിബി നോട്ടീസ് നൽകിയിട്ടുണ്ട്.
സുശാന്തിന്റെ മുൻ മാനേജർ ശ്രുതി മോദി, ടാലന്റ് മാനേജർ ജയ സാഹ എന്നിവർക്കും എൻസിബി നോട്ടീസ് നൽകിയിരുന്നു. കന്നഡ സിനിമയുമായി ബന്ധപ്പെട്ട ലഹരി മരുന്ന റാക്കറ്റുകൾ സംബന്ധിച്ചും എൻസിബി അന്വേഷണം നടത്തിവരുകയാണ്. നടി രാഗിണി ദ്വിവേദി അടക്കമുള്ളവരെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post