കൊച്ചി: നയതന്ത്രപാഴ്സലിലെ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇതുവരെയുള്ള മൊഴികളുടെ ആധികാരികത ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ അക്കൗണ്ടന്റ് പി.വേണുഗോപാൽ.
വെള്ളിയാഴ്ച നടന്ന ചോദ്യംചെയ്യലിൽ, ശിവശങ്കരന്റെ തൊട്ടു മുന്നിലിരുന്നാണ് വേണുഗോപാൽ കേസിൽ ശിവശങ്കറിന്റെ നേരിട്ടുള്ള ഇടപെടലുകൾ എൻഫോഴ്സ്മെന്റ് അധികൃതരോട് വെളിപ്പെടുത്തിയത്. ശിവശങ്കറും സ്വപ്നയും കൂടി തന്റെ വീട്ടിൽ വരുമ്പോൾ, അവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ 34 ലക്ഷം രൂപ ഉണ്ടായിരുന്നതായും, തന്റെ സംയുക്ത ഉടമസ്ഥതയിലുള്ള ലോക്കറിൽ 34 ലക്ഷം രൂപ നിക്ഷേപിച്ചതായി വേണുഗോപാൽ പറഞ്ഞു. പിന്നീട്, പലതവണ താൻ ലോക്കർ തന്റെ പേരിൽ നിന്നും മാറ്റാനാവശ്യപ്പെട്ടെങ്കിലും ശിവശങ്കർ അതിനു തയ്യാറായില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.
അതേസമയം, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്നലെ ശിവശങ്കറിന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനുള്ള എൻഫോഴ്സ്മെന്റ് നീക്കം നടന്നില്ല. രവീന്ദ്രൻ കോവിഡ് രോഗബാധിതനായതോടെ ഇഡി ഉദ്യോഗസ്ഥർ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
Discussion about this post