ഒസ്ലോ : ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പലായ ’യാര ബിര്‍ക്ക്ലാന്‍ഡ്’ തന്റെ കന്നിയാത്ര ആരംഭിച്ചു. നോര്‍വേയില്‍ വെള്ളിയാഴ്ച യാത്ര പുറപ്പെട്ട കപ്പല്‍ തെക്കുകിഴക്കന്‍ പട്ടണമായ പോര്‍സ്ഗ്രണിലെ ഒരു പ്ലാന്റില്‍ നിന്ന് 120 കണ്ടെയ്നര്‍ വളവുമായി എട്ട് നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ബ്രെവിക് തുറമുഖത്തേക്കാണ് ആദ്യയാത്ര നടത്തിയത്.
പ്രതിവര്‍ഷം 40,000 ഡീസല്‍ ട്രക്കുകളാണ് ഈ പ്ലാന്റില്‍ നിന്ന് യാത്ര തിരിക്കുന്നത്. ഈ ഡീസല്‍ ട്രക്കുകളുടെ യാത്രയ്ക്ക് പകരമാവുമിത്. ഫോസില്‍ ഇന്ധനം ആവശ്യമില്ലാത്ത കാര്‍ബണ്‍ ബഹിര്‍ഗമനം തീരെ ഇല്ലാത്തതുമായ ഈ കപ്പല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായ കടല്‍മാര്‍ഗ്ഗം സഞ്ചാരത്തിലെ വലിയ കാല്‍വയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ കപ്പലുകളിലെ മെഷീന് റൂമിനു പകരം കപ്പലില്‍ ബാറ്ററി കംപാര്ട്ട്മെന്റുകളാണുണ്ടാവുക.എന്നാല്‍ സെന്‍സറുകളുടെ സഹായത്തോടെ കപ്പലിന് സ്വയം 7.5 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കാനുള്ള സാഹചര്യമുണ്ടായ ശേഷമേ വീല്‍ഹൗസ് പ്രവര്‍ത്തനം അവസാനിപ്പിക്കൂ.
ക്യാപ്ടന് കപ്പില്‍ നിയന്ത്രിക്കുന്നത് വീല്ഹൗസിലൂടെയാണ്. കപ്പലുകള്‍ പലപ്പോഴും ദുരന്തങ്ങള്‍ നേരിടേണ്ടി വരുന്നത് ഭൂരിഭാഗവും മനുഷ്യരുടെ അശ്രദ്ധ മൂലമാണ് ഉണ്ടാകുന്നതെന്ന് പ്രൊജക്ട് മാനേജരായ ജോസ്റ്റെയന് ബ്രാറ്റന്‍ പറഞ്ഞു. എന്നാല്‍, സ്വയം നിയന്ത്രിതമായ കപ്പല്‍ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുമെന്ന പ്രത്യാശയും അദ്ദേഹം പങ്ക് വച്ചു.
പ്രത്യേകതകൾ:
- യാര ബിര്‍ക്ക്ലാന്‍ഡ്
- പ്രവര്‍ത്തനം ജലവൈദ്യുതിയിലൂടെ
- കപ്പലിന്റെ ബാറ്ററിയ്ക്ക് 6.8 മെഗാവാട്ട് ശേഷി (100 ടെസ്ലകള്‍ക്ക് തുല്യം)
- 80 മീറ്റര്‍ ഉയരം
- 3,200 ടണ്‍ ഭാരം
മനുഷ്യനിര്‍മ്മിതമായ എല്ലാ മലിനീകരണങ്ങളുടെയും മൂന്ന് ശതമാനം സംഭാവന ചെയ്യുന്നത് സമുദ്രമേഖലയാണ്. 2050 ഓടെ ഇത് 50 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. 2018 ല്‍ മാത്രം സമുദ്രമേഖല നൂറ് കോടി ടണ്‍ ഹരിതഗൃഹ വാതകങ്ങളാണ് പുറന്തള്ളിയത്. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരമാണിത്. ട്രക്കുകള്‍ക്ക് പകരം കപ്പല്‍ ഗതാഗതം ഉപയോഗിച്ചാല്‍ ഒരു വര്‍ഷം പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡില്‍ 678 ടണ്ണിന്റെ കുറവ് സംഭവിക്കും.
Discussion about this post