ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിക്കെതിരെ സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നല്‍കാനൊരുങ്ങി ഇടുക്കി ജില്ലയിലെ ചുരുളി നിവാസികള്‍.
സിനിമയില്‍ ചിത്രീകരിച്ചതുപോലെയല്ല തങ്ങളുടെ ജീവിതമെന്നും മലയോര കര്‍ഷകരെ മൊത്തം അപമാനിക്കുന്നതാണ് സിനിമയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഒരു മദ്യശാല പോലും ഇല്ലാത്ത ചുരുളി ഗ്രാമത്തിന്റെ മുഖഛായക്ക് കളങ്കം വരുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം റിലീസായതിന് പിന്നാലെ ഇതാണോ ചുരുളിയുടെ സംസ്കാരമെന്ന് മറ്റു നാട്ടിലുള്ളവരും വിദേശത്തുള്ളവരും ചോദിച്ചു തുടങ്ങിയെന്ന് ഗ്രാമവാസികള്‍ പറയുന്നു.
ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍പ്പെട്ട ചുരുളി സിനിമയിലെ ചുരുളിയില്‍ നിന്ന് ഏറെ വ്യത്യസ്ഥമാണ്. സിനിമയിലെ ചരുളിയിലെ പോലെ കള്ളുഷാപ്പോ, വാറ്റോ, അസഭ്യം പറയുന്ന സംസ്കാരമോ, ദുരൂഹത നിറഞ്ഞ കുറ്റവാളികളോ ഒന്നും അവിടില്ല, എന്തിനേറെ പറയുന്നു ജനസംഖ്യയുടെ കാര്യത്തില്‍ പോലും യഥാര്‍ത്ഥ ചുരുളി ഏറെ മുന്നിലാണ്.
അതേസമയം സോഷ്യൽമീഡിയയിൽ ചിത്രത്തിലെ തെറിയഭിഷേകത്തിനെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്
Discussion about this post