ശ്രീനഗർ: ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 12 പേർ മരിച്ചു. പതിമൂന്നോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ നരെയ്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
കത്രയിൽ ശനിയാഴ്ച പുലർച്ചെ 2.45ഓടെയാണ് അപകടം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ആളുകൾ തമ്മിൽ തർക്കം പൊട്ടിപ്പുറപ്പെടുകയും ഇത് തിക്കും തിരക്കും ഉണ്ടാകുകയുമായിരുന്നെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ജമ്മു കാഷ്മീരിൽ നിന്നുള്ള ഒരാളുമാണ് മരിച്ചതെന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഗോപാൽ ദത്ത് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post