ഢാക്ക: കർണാടകയിലെ ക്ലാസ് മുറികളിൽ ബുർഖ അനുവദിച്ചില്ലെങ്കിൽ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് ഇസ്ലാമിക മൗലികവാദികൾ. ഇന്ത്യയിലെ ക്ലാസ് മുറികളിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ബംഗ്ലാദേശിൽ തീവ്ര ഇസ്ലാമിക സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. ഇന്ത്യയിൽ ഇസ്ലാമിക വേഷവിധാനം അനുവദിച്ചില്ലെങ്കിൽ ബംഗ്ലാദേശിലെ ഹിന്ദു സ്ത്രീകളെ കങ്കണവും സിന്ദൂരവും ധരിക്കാൻ അനുവദിക്കില്ലെന്നും അവർ ഭീഷണി മുഴക്കി.
ഇന്ത്യയിൽ ക്ലാസ് മുറികളിൽ ബുർഖ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിൽ താലിബാനും പാകിസ്ഥാനിൽ മന്ത്രിമാരുൾപ്പെടെ ഉള്ളവരും രംഗത്ത് വന്നിരുന്നു. ഇസ്ലാമി ആന്ദോളൻ ബംഗ്ലാദേശ് എന്ന സംഘടന ബംഗ്ലാദേശിലെ ഹിന്ദു സ്ത്രീകൾ കഠിനമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം കർണാടകയിലെ ഹിജാബ് വിഷയത്തിൽ ഹൈക്കോടതിയിൽ കേസ് തുടരുകയാണ്. കേസ് ഭരണഘടനാ ബെഞ്ച് പരിഗണനക്ക് എടുക്കുകയും ഇടക്കാല ഉത്തരവ് വരുന്നത് വരെ ക്ലാസ് മുറികളിൽ മതചിഹ്നങ്ങൾ ധരിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ വിലക്കുകയും ചെയ്തു.
Discussion about this post