ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനവും ഇതിഹാസ കായികതാരവുമായ പി ടി ഉഷ രാജ്യസഭാ എംപിയായി. 58 കാരിയായ പിടി ഉഷയെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തത്.സംഗീതജ്ഞൻ ഇളയരാജ, ബാഹുബലി അടക്കമുള്ള സിനിമകളുടെ എഴുത്തുകാരൻ വി വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവര്‍ത്തകനും ധര്‍മസ്ഥല ക്ഷേത്രത്തിന്റെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്ഡെ എന്നിവരെയും രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു..
രാഷ്ട്രപതിക്ക് രാജ്യസഭയിൽ 12 അംഗങ്ങളെ നോമിനേറ്റ് ചെയ്യാം. കല, സാഹിത്യം, വിജ്ഞാനം, കായികം, സാമൂഹിക സേവനങ്ങൾ എന്നിവയിൽ പ്രത്യേക സംഭാവനകൾ നൽകിയ ആളുകളെയാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്.
പി ടി ഉഷ ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പി ടി ഉഷ ജി ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.കഴിഞ്ഞ കുറേ വർഷങ്ങളായി, രാജ്യത്തെ വളർന്നുവരുന്ന കായികതാരങ്ങൾക്ക് അവർ വഴികാട്ടിയാണ്, അവരുടെ പ്രവർത്തനം ഒരുപോലെ പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ച പി ടി ഉഷയ്ക്ക് അഭിനന്ദനങ്ങള്‍ , പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
സംഗീത സൃഷ്ടികൊണ്ട് വിവിധ തലമുറകളെ ആകർഷിച്ച പ്രതിഭയാണ് ഇളയരാജയെന്ന് പ്രധാനമന്ത്രി കുറിച്ചു. അദ്ദേഹത്തിന്റെ പാട്ടുകൾ ഒട്ടനേകം വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഏറ്റവും ലളിതമായ പശ്ചാത്തലത്തിൽ നിന്ന് വന്ന് ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തിന്റെ ജീവിതയാത്ര ഏറെ പ്രചോദകമാണ്. രാജ്യസഭയിലേക്ക് അദ്ദേഹത്തെ നാമനിർദേശം ചെയ്യപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post