ന്യൂഡൽഹി : ബിബിസിക്കെതിരായ തന്റെ നിലപാട് ആവർത്തിച്ച് മുൻ കേന്ദ്രമന്ത്രി എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ട്വിറ്ററിലൂടെ അദ്ദേഹം ബിബിസിക്കെതിരെ വീണ്ടുംവിമർശനം ഉന്നയിച്ച് രംഗത്തെത്തി. കശ്മീറിനെ ഉൾപ്പെടുത്താതെ ഇന്ത്യയുടെ ഭൂപടം പലതവണ നൽകിയ മാദ്ധ്യമമാണ് ബിബിസിയെന്ന് അനിൽ ആന്റണി കുറ്റപ്പെടുത്തി. കോൺഗ്രസ് പാർട്ടിക്കും ഒപ്പമുള്ളവർക്കും പറ്റിയ സഖ്യകക്ഷിയാണ് ബിബിസി എന്നും അദ്ദേഹം പരിഹസിച്ചു.ബിബിസി പ്രസിദ്ധീകരിച്ച വാർത്തകളിലെ ജമ്മു കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രം തെളിവ് സഹിതം പങ്കുവെച്ചാണ് അനിൽ ആന്റണി വിമർശനം ഉന്നയിച്ചത്.
Some past shenanigans of BBC , repeat offenders questioning India’s 🇮🇳 territorial integrity, publishing truncated maps without Kashmir. Independent media without vested interests indeed, and perfect allies for the current @INCIndia and partners. @Jairam_Ramesh @SupriyaShrinate pic.twitter.com/p7M73uB9xh
— Anil K Antony (Modiyude Kudumbam) (@anilkantony) January 29, 2023
ബിബിസിയുടെ ചില മുൻകാല ചതികളെന്നു പറഞ്ഞാണ് അനിലിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ ഐക്യത്തെ തുടർച്ചയായി ചോദ്യം ചെയ്യുന്ന കുറ്റവാളികളാണ് ബിബിസി. കശ്മീരില്ലാതെ ഇന്ത്യയുടെ ഭൂപടങ്ങൾ നിരന്തരം പ്രസിദ്ധീകരിക്കുന്നു. ബിബിസി യഥാർത്ഥത്തിൽ നിക്ഷിപ്ത താൽപ്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാദ്ധ്യമം തന്നെയാണെന്ന് അനിൽ പരിഹസിക്കുന്നു. ഇപ്പോഴത്തെ കോൺഗ്രസ് പാർട്ടിക്കും ഒപ്പമുള്ളവർക്കും പറ്റിയ സഖ്യകക്ഷിയാണെന്നും അനിൽ പറയുന്നു.ട്വീറ്റിൽ കോൺഗ്രസിനെയും, കോൺഗ്രസ് നേതാക്കളായ ജയ്റാം രമേശ്, സുപ്രിയ ഷിൻഡെ എന്നിവരെയും അനിൽ പ്രത്യേകം ടാഗ് ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ബിബിസിയുടെ ഡോക്യുമെന്റിക്കെതിരെ അനിൽ ആന്റണി ദിവസങ്ങൾക്ക് മുൻപ് രംഗത്തെത്തിയിരുന്നു. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു അനിൽ ആന്റണിയുടെ വിമർശനം. എന്നാൽ ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും അനിൽ ആന്റമിയെ തള്ളുകയും ചെയ്തതോടെ അദ്ദേഹം കെപിസിസി ഡിജിറ്റൽ മീഡിയ ആന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോറം കൺവീനർ സ്ഥാനവും എഐസിസി സോഷ്യൽ മീഡിയ നാഷണൽ കോഓർഡിനേറ്റർ സ്ഥാനവും രാജി വച്ചിരുന്നു. രാജി കത്തിലും അദ്ദേഹം ബിബിസിക്കെതിരായ നിലപാട് ആവർത്തിച്ചിരുന്നു.
Discussion about this post