ശ്രീനഗർ: ജമ്മുകശ്മീരിനെ സമാധാനത്തിന്റെ താഴ്വരയാക്കി അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങളെ കുറ്റപ്പെടുത്തി നാഷണൽ കോൺഫറൻസ് (എൻസി) പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. അതിർത്തി വിനോദസഞ്ചാരം പ്രോത്സാഹിപ്പിത്തുന്നതും ജമ്മുകശ്മീരിൽ റാലി നടത്തുന്നതും തമാശ ആണെന്നായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ വാദം.
അതിർത്തി ടൂറിസം പ്രോത്സാഹിപ്പിക്കുകയും താഴ്വരയിൽ തിരംഗ റാലികൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിനാൽ കശ്മീരിലെ സ്ഥിതി മാറിയോ എന്ന ചോദ്യത്തിന് ‘ഇരു രാജ്യങ്ങളുടെയും ഹൃദയങ്ങൾ ശുദ്ധമായിരിക്കണം. വേണ്ടത്ര ഷോ ഓഫ് ഉണ്ടായിട്ടുണ്ടെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. വിനോദസഞ്ചാര പ്രോത്സാഹനവും റാലികളും കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനും സത്യസന്ധമായി ചർച്ച നടത്തുന്നതുവരെ തുടരുന്ന തമാശ മാത്രമാണെന്ന് ഫാറൂഖ് അബ്ദുള്ള വിമർശിച്ചു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370 ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷം വിനോദസഞ്ചാരികളുടെ ഒഴുക്കാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനം പോലെയും ആളുകൾ വിനോദത്തിനായി ധൈര്യത്തോടെ കുടുംബസമേതം കശ്മീർ കാഴ്ചകൾ കാണാൻ എത്തുന്നുണ്ട്. അശാന്തി പടർത്താൻ പാകിസ്താന്റെ ശ്രമങ്ങൾ ഉണ്ടായിട്ട് കൂടി ജമ്മുകശ്മീർ സമാധാനത്തിന്റെ താഴ്വരയായി മാറുകയാണ്. ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള ടൂറിസം മീറ്റിംഗ് ജമ്മുകശ്മീരിൽ ഒരു തടസ്സവും ഇല്ലാതെ നടത്തിയതും മാറ്റത്തിന്റെ പാതയെയാണ് സൂചിപ്പിക്കുന്നത്.
Discussion about this post