തിരുവനന്തപുരം:മന്ത്രി സജി ചെറിയാൻ ക്രിസ്ത്യൻ പുരോഹിതന്മാരെ കുറിച്ച് നടത്തിയ അപകീർത്തികരമായ പരാമർശത്തെ തള്ളി സി പി എം പാർട്ടി സെക്രട്ടറി എം ഗോവിന്ദൻ. മുന്തിരി വാറ്റിയ സാധനം പാർട്ടി പരിശോധിക്കുമെന്നും, പ്രസംഗത്തിനിടെ പറഞ്ഞ ചെറിയ ഒരു കാര്യം പർവ്വതീകരിക്കേണ്ട ആവശ്യമില്ലെന്നും എം ഗോവിന്ദൻ കൂട്ടിച്ചേർത്തു . ബിഷപ്പുമാർ പ്രധാനമന്ത്രിയെ കാണാൻ പോയപ്പോൾ മുന്തിരി വീഞ്ഞ് കുടിച്ച് മത്തായതിനാൽ മണിപ്പൂർ വിഷയം മറന്നു പോയെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം, ഇതിനെതിരെ വിവിധ ക്രൈസ്തവ സഭകളിൽ നിന്നും രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സജി ചെറിയാനെ തള്ളി പാർട്ടി സെക്രട്ടറി രംഗത്ത് വന്നത്.
സജി ചെറിയാൻ പരാമർശം പിൻവലിക്കുന്നത് വരെ സി പി എമ്മുമായി ഒരു ബന്ധവും ഇല്ലെന്ന് കെ സി ബി സി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് കേക്ക് വൈൻ രോമാഞ്ചം എന്നീ വാക്കുകൾ പിൻവലിക്കുന്നതായി സജി ചെറിയാൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്നാൽ ആർക്കും വിധേയനായി നിൽക്കുമെന്ന് പ്രതീക്ഷിക്കേണ്ട എന്നും അദ്ധേഹം കൂട്ടിച്ചേർത്തു
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവ മേലധ്യക്ഷന്മാർ പങ്കെടുത്തതിനെയായിരുന്നു സജി ചെറിയാൻ വിമർശിച്ചത്. ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയ കേക്ക് കഴിച്ചപ്പോൾ മണിപ്പുർ വിഷയം മറന്നെന്നുമായിരുന്നു സജി ചെറിയാന്റെ പരാമർശം
അതെ സമയം മണിപ്പൂർ വിഷയത്തിൽ സഭയെ രൂക്ഷമായി വിമർശിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്ത് വന്നിരുന്നുവെങ്കിലും സഭ നിലപാട് കടുപ്പിച്ചതോടെ ഇനി രക്ഷയില്ലെന്ന് കണ്ട ഇടതു പക്ഷം നിലപാട് മയപ്പെടുത്തുകയായിരിന്നു
Discussion about this post